ലോക്‌സഭ തെരഞ്ഞെടുപ്പ്; ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. നരേന്ദ്രമോദി ഉല്‍പ്പെടെ 160 ഓളം സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിക്കുക. നരേന്ദ്രമോദിയെ ദക്ഷിണേന്ത്യയില്‍ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിപ്പിക്കാനുള്ള സാധ്യത തേടുന്നുണ്ട്. ഹരിയാനയില്‍ ബിജെപി ജെജെപി സഖ്യം ഉണ്ടാകില്ല. അതേസമയം മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തില്‍ സീറ്റ് ധാരണ പൂര്‍ത്തിയായിട്ടുണ്ട്.

Also read:ആം ആദ്മി നേതാവ് ഗുർപ്രീത് ചോളയെ വെടിവെച്ച് കൊന്നു

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അവസാനിച്ചത് പുലര്‍ച്ചെ മൂന്നരയോടെയാണ്. കേരളത്തിലെയടക്കം സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കും. വിജയ സാധ്യത കണക്കിലെടുത്ത് മികച്ച സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കാനാണ് ബി ജെ പി ശ്രമം. സിറ്റിംഗ് എം.പി മാരില്‍ പലര്‍ക്കും സീറ്റുകള്‍ നഷ്ട്ടമാകുമെന്നാണ് വിവരം.

സിനിമാ – കായിക മേഖലയില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയേക്കും. നരേന്ദ്ര മോദി നിലവിലുള്ള മണ്ഡലത്തിന് പുറമേ ദക്ഷിണേന്ത്യയിലും മത്സരിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. ജോതി രാതിദ്യ സിന്ധ്യ ഗുണയിലും, രാജ്‌നാഥ് സിംഗ് ലക്‌നൗവിലും മത്സരിക്കുമെന്നാണ് സൂചന. ദില്ലിയിലെ ഏഴ് സിറ്റിങ് എം.പി മാരില്‍ രണ്ട് പേര്‍ മാത്രമേ മത്സര രംഗത്തുണ്ടാകൂ എന്നാണ് വിവരം.

Also read:സിദ്ധാർത്ഥന്റെ മരണം; ഒരു പ്രതിയെയും സംരക്ഷിക്കില്ല: എ കെ ബാലൻ

80 സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ ബി ജെ പി 74 സീറ്റുകളില്‍ മത്സരിച്ചേക്കും. എൻ ഡി എ സഖ്യകക്ഷികളായ ആർ എൽ ഡി ക്കും അപ്നാ ദളിനും രണ്ട് സീറ്റുകള്‍ വീതവും എസ് ബി എസ് പി യും നിഷാദ് പാര്‍ട്ടിയും ഓരോ സീറ്റിലും മത്സരിച്ചേക്കും. അസമില്‍ ബി ജെ പി പതിനൊന്ന് സീറ്റിലും അസം ഗണ പരിഷത്ത് രണ്ട് സീറ്റിലും യു പി പി എൽ ഒരു സീറ്റിലും മത്സരിക്കും. ഹരിയാനയില്‍ സഖ്യമില്ലാതെ മത്സരിക്കാനാണ് തീരുമാനം. ജെജപി മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ ബിജെപി തയ്യാറല്ല. 160 സ്ഥനാര്‍ഥികളെ ആകും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക.

അതേസമയം മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ സീറ്റ് വിഭജനത്തില്‍ ധാരണയായി. മഹാവികാസ് അഘാഡി സഖ്യത്തില്‍ ശിവസേന ഉദ്ദവ് പക്ഷം 20 സീറ്റിലും കോണ്‍ഗ്രസ് 18 സീറ്റിലും എന്‍സിപി 10 സീറ്റിലും മത്സരിക്കും. വഞ്ചിത് ബഹുജന്‍ ആഘാഡിക്ക് 20 ല്‍ നിന്ന് രണ്ട് സീറ്റ് ശിവസേന നല്‍കും. എന്‍സിപി 10 ല്‍ ഒരു സീറ്റ് സ്വതന്ത്രന് നല്‍കും. സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശരത് പവാറും ഉദ്ദവ് താക്കറയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന മഹാ വികാസ് അഘാഡി യോഗത്തിന് ശേഷമുണ്ടാകും. എന്‍ഡിഎ യുടെ സീറ്റ് വിഭജനത്തില്‍ ബി ജെ പി ശിവസേനയുമായും എൻ സി പി യുമായും ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News