2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ലോക്‌സഭാ സീറ്റിൽ ഇടിവുണ്ടായേക്കും

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ലോക്‌സഭാ സീറ്റിൽ ഇടിവുണ്ടായേക്കുമെന്ന് സർവ്വേ റിപ്പോർട്ട്. 2019ൽ 48ൽ 41 സീറ്റുകൾ നേടിയ എൻഡിഎ ഇത്തവണ 22 സീറ്റുകൾ മാത്രമാണ് നേടുകയെന്നാണ്  മൂഡ് ഓഫ് ദി നേഷൻ (എംഒടിഎൻ) സർവേ പറയുന്നത്. മാത്രമല്ല, പ്രതിപക്ഷ ഇന്ത്യ 2019 മുതൽ 26 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു.മോദി ലക്ഷ്യമിടുന്ന 400 സീറ്റെന്ന നേട്ടത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് സാധിക്കില്ല.

also read: ലോകകപ്പ് അണ്ടര്‍ 19’ല്‍ ഏറ്റുമുട്ടാൻ ഇന്ത്യൻ ഓസ്‌ട്രേലിയൻ ടീമുകൾ

കോൺഗ്രസ് മഹാരാഷ്ട്രയിൽ 12 സീറ്റുകൾ നേടുമെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി) ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും 14 സീറ്റുകൾ കൂടി നേടിയേക്കുമെന്നും സർവ്വേ പറയുന്നു.

ഇന്ത്യ മുന്നണിക്ക് 45 ശതമാനം വോട്ട് ലഭിക്കുമെന്നും എൻഡിഎയ്ക്ക് 40 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നുമാണ് സർവേ പ്രവചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16 ശതമാനത്തിലധികം വോട്ടുകൾ നേടിയ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇത്തവണ അത് 12 ആയി ഉയർന്നേക്കാം.

കഴിഞ്ഞ മാസം മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ട് ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നിരുന്നു. 48 വർഷത്തെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് വ്യാഴാഴ്ച മറ്റൊരു മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി വിട്ടു.

2023 ഡിസംബർ 15 നും 2024 ജനുവരി 28 നും ഇടയിലാണ്ഇന്ത്യ ടുഡേ സർവേ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News