ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; വിശദമായ വാദം കേള്‍ക്കാന്‍ ലോകായുക്ത വിശാല ബെഞ്ച്; കേസ് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ലോകായുക്തയുടെ വിശാല ബെഞ്ച്. ഇതിനായി കേസ് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കേസ് വെക്കേഷന് ശേഷമേ പരിഗണിക്കാന്‍ സാധിക്കൂ എന്ന് വിശാല ബെഞ്ച് അറിയിച്ചു. ഇരു ഭാഗത്ത് നിന്നും വിശദമായ വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് അറിയിച്ചു.

കേസില്‍ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഇന്ന് ലോകായുക്ത തള്ളിയിരുന്നു. പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലമാണെന്ന് വിലയിരുത്തിയാണ് റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളിയത്. റിവ്യൂ ഹര്‍ജി നല്‍കിയ പരാതിക്കാരന്‍ ആര്‍. എസ് ശശികുമാറിനെ ഉപലോകായുക്ത പരിഹസിച്ചു. ഇത് ചരിത്ര റിവ്യൂ ഹര്‍ജിയെന്ന് പറഞ്ഞാണ് ലോകായുക്ത പരിഹസിച്ചത്. കേസ് വിശാല ബെഞ്ച് പരിഗണിക്കുമെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസ് വിശാല ബെഞ്ച് പരിഗണിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് പറഞ്ഞ വിശാല ബെഞ്ച് കേസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്നും വ്യക്തമാക്കി.

റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ കേസ് ഫുള്‍ ബെഞ്ചിന് വിടാനുള്ള സാഹചര്യം ലോകായുടെ ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടതെന്നായിരുന്നു ലോകായുക്ത വ്യക്തമാക്കിയത്. ലോകായുക്ത നിയമപ്രകാരമാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടതെന്നും ജഡ്ജിമാരുടെ നിഗമനങ്ങള്‍ ഉത്തരവായി എഴുതി കഴിഞ്ഞാല്‍ പിന്നെ റിവ്യൂ കേള്‍ക്കാന്‍ കഴിയുമോ എന്നും ലോകായുക്ത ചോദിച്ചു. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് തങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ലോകായുക്തയും ഉപലോകായുക്തയും വ്യക്തമാക്കി. വിഷയം പരിശോധിച്ച് തീരുമാനത്തില്‍ എത്തിയതാണ്. മുന്‍പും ഇത്തരം തീരുമാനങ്ങള്‍ രണ്ടംഗ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അന്ന് ആ തീരുമാനത്തെ നിങ്ങള്‍ എതിര്‍ത്തോ എന്നും ലോകായുക്ത ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News