‘കമ്മ്യൂണിസ്റ്റ് മാര്‍പ്പാപ്പ എന്ന് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്, നിസ്വരായവര്‍ക്കൊപ്പം നിന്ന മനുഷ്യസ്‌നേഹി’; മാര്‍പ്പാപ്പയുടെ ഓര്‍മകള്‍ കൈരളിയോട് പങ്കുവെച്ച് എം എ ബേബി

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാട് വലിയ ആഘാതമാണ് മാനവീകതയിലും, യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹത്തില്‍ അധിഷ്ടിതമായ മൂല്യങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മാര്‍പ്പാപ്പ എന്നുള്ള നിലയില്‍ അസാധാരണമായ സമീപനവും നിലപാടുകളുമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read :‘അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഇരയായ മനുഷ്യരോട് ഐക്യപ്പെട്ട മനസ്, പലസ്തീന്‍ ജനതയുടെ വേദനയോട് ചേര്‍ന്നുനിന്നു’: മുഖ്യമന്ത്രി

എം എ ബേബിയുടെ വാക്കുകള്‍:

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാട് വലിയ ആഘാതമാണ് മാനവീകതയിലും, യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹത്തില്‍ അധിഷ്ടിതമായ മൂല്യങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇടപെടലുകള്‍ ശ്രദ്ധിച്ചുപോന്നിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഈ വേര്‍പാട് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ പോലും കഴിയുകയോ ഈ മരണവുമായി പൊരുത്തപ്പെടാന്‍ സാധിക്കുകയോ ചെയ്യില്ല. മാര്‍പ്പാപ്പമാരുടെ ചരിത്രം ഒരു പരിധി വരെ നമുക്ക് അറിയാം. മാര്‍പ്പാപ്പ എന്നുള്ള നിലയില്‍ അസാധാരണമായ സമീപനവും നിലപാടുകളുമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചുപോന്നത്. ആരും രക്ഷിക്കാനില്ലാതെ ഒരാള്‍ വഴിയില്‍ കിടന്നു മരിച്ചാല്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല, എന്നാല്‍ ഓഹരി കമ്പോളങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാണ്. മനുഷ്യത്വമില്ലാത്ത ലോകമായി നാം ജീവിക്കുന്ന ലോകം മാറിക്കൊണ്ടിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറഞ്ഞ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് മാര്‍പ്പാപ്പ എന്ന് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. നിസ്വരായ മനുഷ്യര്‍ക്കൊപ്പം നിന്ന മാര്‍പ്പാപ്പയാണ് അദ്ദേഹം. യേശു ക്രിസ്തു എങ്ങനെയാണോ നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി നിന്നത്, അതേ മൂല്യങ്ങള്‍ പിന്തുടര്‍ന്ന മാര്‍പ്പായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നും എം എ ബേബി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News