സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നു; എം. ജയചന്ദ്രൻ

ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ടെന്നും അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും ജയചന്ദ്രൻ പറഞ്ഞു . കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് എം. ജയചന്ദ്രന്റെ ഇക്കാര്യം വെളിപ്പെടുത്തിയത്.

also read: കുട്ടികളെ മർദ്ദിച്ചിട്ടില്ല; അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്

സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കുമെന്നും ജയചന്ദ്രൻ പറഞ്ഞു.അടുത്തകാലത്തു പോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. പക്ഷേ, ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ താത്പര്യമില്ല. സം​ഗീതത്തോട് മാത്രമാണ് താത്പര്യം. ഇതിനുപിന്നിലുള്ള രാഷ്ട്രീയം, പിടിവലികൾ, ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല.

also read: നിയമവകുപ്പിലും ഇ-ഗവേണൻസ് നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു; വിരമിച്ച നിയമ വകുപ്പ് സെക്രട്ടറിക്ക് ആശംസകളുമായി മന്ത്രി പി രാജീവ്

സിനിമയിൽ വന്നിട്ട് 28 വർഷങ്ങളായി. രണ്ടുവർഷം കൂടി കഴിയുമ്പോൾ സം​ഗീതത്തിന്റെ 30 വർഷത്തേക്കുറിച്ച് സംസാരിക്കാൻ പത്രപ്രവർത്തക യൂണിയൻ ഇടംതരട്ടേയെന്ന് ആ​ഗ്രഹിക്കുന്നു. 28 വർഷവും കടന്ന് മുന്നോട്ടുപോകുന്നെങ്കിൽ അത് നമ്മൾ ഇത്തരത്തിലുള്ള നെ​ഗറ്റീവായ കാര്യങ്ങൾക്ക് വില കൊടുക്കാത്തതു കൊണ്ടാണ്. സം​ഗീതമെന്നാൽ പോസിറ്റിവിറ്റിയാണെന്നും ജയചന്ദ്രൻ പറഞ്ഞു.

അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സം​ഗീത സംവിധായകനുള്ള അവാർഡ് എം. ജയചന്ദ്രനാണ് ലഭിച്ചത്. ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയായിരുന്നു ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News