സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ച; “നടത്തിയത് തെറ്റായ പ്രചാരണം, ഇനി നിയമ നടപടി സ്വീകരിക്കും”: ഗോവിന്ദന്‍ മാസ്റ്റര്‍

സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ചയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നടത്തിയത് തെറ്റായ പ്രചാരണമാണ്. ഇനി വിഷയത്തില്‍ പറച്ചിലുണ്ടാകില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.  രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും വ്യക്തമാക്കി.

Also Read:  ‘കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ജൂൺ 1 വരെയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല.മാർച്ച്‌ 21ന്‌ അറസ്‌റ്റിലായ കെജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്‌.

തന്നെ അറസ്‌റ്റ്‌ ചെയ്‌ത ഇഡി നടപടി ചോദ്യം ചെയ്‌താണ്‌ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ ജിയിൽ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

കെജ്‌രിവാളിന് എതിരായ ഇഡിയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ഹര്‍ജിയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായിരുന്നു. ജാമ്യം നൽകുമെന്ന സൂചന ബെഞ്ച് ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു. ജൂൺ രണ്ടിന് ജയിലിൽ മടങ്ങി എത്തണം. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാൾ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here