‘ചരിത്രമേഖലയിൽ നികത്താനാകാത്ത വിടവ്’; ചരിത്രകാരൻ എംജിഎസ് നാരായണൻ്റെ വിയോഗത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

ചരിത്രകാരൻ എംജിഎസ് നാരായണൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ചരിത്രത്തിനൊപ്പം സഞ്ചരിച്ച് ശാസ്ത്രിയമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എംജിഎസ് എന്നും ചരിത്ര മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംജിഎസിൻ്റെ വിയോഗം ചരിത്ര മേഖലയ്ക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണെന്നും ചരിത്രമേഖലയിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

എം വി ഗോവിന്ദൻ മാസ്റ്ററുടെ അനുശോചന കുറിപ്പിൻ്റെ പൂർണ രൂപം:

ചരിത്രകാരൻ എംജിഎസ് നാരായണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ചരിത്രത്തിനൊപ്പം സഞ്ചരിച്ച് ശാസ്ത്രിയമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എം ജി എസ്. ചരിത്ര മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്തു. ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ, അധ്യാപകൻ, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്ര നിഗമനങ്ങളെ സാധൂകരിക്കുന്ന രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്. ഇത് പിൽക്കാല ഗവേഷകരിലും നിർണായക സ്വാധീനം ചെലുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി എത്തിയ എംജിഎസ് ശാസ്ത്രീയ ബോധമുള്ള ചരിത്രകാരന്മാരെ വാർത്തെടുക്കാനും ജാഗ്രത പുലർത്തി. ചരിത്ര പ്രാധാന്യമുള്ള നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തികരിച്ചത്. കേരള ചരിത്രം, തമിഴക ചരിത്രം പ്രാചീന ഇന്ത്യൻ ചരിത്രം, ചരിത്ര രചനാ പദ്ധതി എന്നീ മേഖലകളിൽ അദ്ദേഹം കാര്യമായ ശ്രദ്ധ പുലർത്തി.

എംജിഎസിന്റെ വിയോഗം ചരിത്ര മേഖലയ്ക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്. ചരിത്രമേഖലയിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. എംജിഎസിന്റെ കുടുംബത്തിന്റെയും ചരിത്ര ലോകത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News