മാഗ്നസ് കാള്‍സനെ വിവാ​​ദ നായകനാക്കിയ ‘വിലക്കപ്പെട്ട ജീൻസ്’ ലേലത്തിന്

ന്യൂയോര്‍ക്ക്: വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കിയ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്. ഇപ്പോഴിതാ മാഗ്നസ് കാള്‍സനെ വിവാ​​ദ നായകനാക്കിയ ആ ജീൻസ് ലേലത്തിന് വച്ചിരിക്കുകയാണ് താരം.

“വിലക്കപ്പെട്ട ജീൻസ് – ഇനി നിങ്ങളുടേതാകാം. ഞാൻ എന്റെ ജീൻസ് ലേലം ചെയ്യുന്നു. ഞാൻ ഒരിക്കലും എഴുതുമെന്ന് കരുതിയിരുന്ന ഒരു വാചകം. എല്ലാ വരുമാനവും ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് പോകുന്നു.” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് ഒരു അമേരിക്കൻ എൻ‌ജി‌ഒ ആണ്.

ALSO READ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ പട ഇന്ന് കളത്തിലിറങ്ങും; പ്ലേയിങ് ഇലവൻ

വസ്ത്രത്തെ “ചെസ്സ് ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസന്റെ #ജീൻസ്ഗേറ്റ് ജീൻസ്” എന്ന പേരിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, 35 ബിഡുകൾക്ക് ശേഷം ഏകദേശം ₹ 6.93 ലക്ഷത്തിലെത്തി. അതേസമയം, ലിസ്റ്റിംഗിന് 36,000-ത്തിലധികം ക്ലിക്കുകൾ ലഭിച്ചു, ഇത് 10 ദിവസത്തേക്ക് കൂടി തുടരും.

ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം ആദ്യമായി പങ്കിടുകയെന്ന അപൂര്‍വതയ്ക്കും ഡിസംബര്‍ 31ന് കാള്‍സണ്‍ ഭാഗമായി. കാള്‍സണിന്‍റെ എട്ടാം ബ്ലിറ്റ്സ് കിരീടമാണിത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കാള്‍സണാണ് കിരീടം പങ്കിട്ടാലോ എന്ന ആശയം റഷ്യൻ ഇയാന്‍ നെപോമ്നിച്ചിയുമായി പങ്കുവച്ചത്. നെപോമ്നിച്ചി അംഗീകരിച്ചതോടെ ചെസില്‍ പുതുചരിത്രം പിറക്കുകയായിരുന്നു.

സഡന്‍ ഡെത്തില്‍ മൂന്ന് തവണ സമനില വന്നതിന് പിന്നാലെയായിരുന്നു കള്‍സണിന്‍റെ ഈ നീക്കം. തുടക്കത്തില്‍ രണ്ട് ജയവുമായി ഫൈനലില്‍ ആദ്യം ആധിപത്യം നേടിയ കാള്‍സൺ ഒരു സമനില പിടിച്ചാല്‍ വിജയം സ്വന്തമാക്കാമായിരുന്നു. എന്നാല്‍ നെപോമ്നിച്ചി അസാധാരണ പോരാട്ടം പുറത്തെടുത്തതോടെ കളി മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News