
പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള അനുമതിയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഇടപെട്ടു. വിദ്യാർഥികൾക്ക് വേണ്ട സഹായം നൽകണമെന്ന് സർവകലാശാലാ വൈസ് ചാൻസലർക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും മന്ത്രി ഡോ. ആർ ബിന്ദു കത്തയച്ചു.
അതേസമയം, ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും ആക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ അല്ലെങ്കിൽ സ്പെഷ്യൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
Also Read: സംഘർഷഭൂമിയിൽ നിന്നെത്തി: കേരള ഹൗസില്‍ വാമികയ്ക്ക് മൂന്നാം പിറന്നാളാഘോഷം
പഞ്ചാബിലെ ബതിൻണ്ടയിലുള്ള കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് അയച്ച കത്തില്‍ നടപടിയെടുത്ത് സര്‍കലാശാല. ക്ലാസുകൾ ഓൺലൈൻ മോഡിൽ പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായും നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നില്ലെന്നും സര്‍വകലാശാല അറിയിച്ചു.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥിൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർക്കാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കത്തയച്ചത്.വിദ്യാർത്ഥികൾക്ക് അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here