
ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡയാണ് മരിച്ചത്. 26 വയസായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
Also Read: മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു
കുവൈറ്റില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍; വഴക്കിനിടെ പരസ്പരം കുത്തിയെന്ന് നിഗമനം
കുവൈറ്റില്‍ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സി, കണ്ണൂര്‍ മണ്ടളം സ്വദേശി സൂരജ് എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുവൈറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.
കുവൈറ്റില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. അബ്ബാസിയയിലെ താമസസ്ഥലത്തുവച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും പരസ്പരം കുത്തിയെന്നുമാണ് പ്രാഥമിക വിവരം. ജോലി ആവശ്യാര്‍ഥം മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന്റെ ഭാഗമായി മക്കളെ നാട്ടിലെ വീട്ടിലാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ കുവൈറ്റില്‍ മടങ്ങിയെത്തിയത്.
സൂരജ് സുറ ജാബിര്‍ അല്‍ അഹമ്മദ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഐ സി യു യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. ബിന്‍സിയുടെ ജോലി സബ്ഹാന്‍ ജാബിര്‍ അല്‍ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമായിരുന്നു. 10 വര്‍ഷത്തോളമായി ഇരുവരും കുവൈറ്റിൽ താമസിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

