
റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് ഒടുവിൽ മോചനം. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെയിൻ കുര്യനെ വിട്ടയച്ചു. മോസ്കോയിലെ ആശുപത്രിയിൽ നിന്നും യുവാവിനെ ഡൽഹിയിൽ എത്തിച്ചു. ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ബന്ധുക്കളോട് ഫോണിൽ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം.
യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിൻ്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആർമി ക്യാമ്പിലേക്ക് പൊലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന് അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ നാട്ടിലേക്ക് തിരികെയെത്തിയ ആശ്വാസത്തിലാണ് എല്ലാവരും.
റഷ്യൻ കൂലി പട്ടാളത്തിൽ നിന്ന് ജെയിൻ കുര്യനെ മോചിപ്പിച്ചതിൽ കുടുംബം നന്ദി പറഞ്ഞു. ജെയിനിന് ഒപ്പം പോയി കൂലി പട്ടാളത്തിൽ കുടുങ്ങി മരിച്ച ബിനിലിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നും കുടുംബം പറഞ്ഞു. കൊല്ലപ്പെട്ട ബിനിൽ ജെയിനിന്റെ അളിയനാണ്. ജെയിൻ മടങ്ങിയെത്തുമ്പോഴും ബിനിലിന്റെ ജീവൻ നഷ്ടമായത് തീരാനോവെന്ന് ജെയിനിന്റെ കുടുംബം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here