
വഖഫ് നിയത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷമുണ്ടായ മുർഷിദാബാദിൽ ക്രമസമാധാനം പുനസ്ഥാപിക്കാതെ മമത സർക്കാർ. സംസ്ഥാനത്തെ അക്രമങ്ങളുടെ വ്യാപ്തി മറച്ചുവെക്കാൻ തൃണമൂൽ സർക്കാർ ശ്രമക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി. സംഘർഷ മേഖലകൾ സന്ദർശിക്കരുതെന്ന മമതയുടെ ആവശ്യത്തെ തള്ളി സി വി ആനന്ദ ബോസ് മുർഷിദാബാദ് സന്ദർശിച്ചതും
സംസ്ഥാനത്ത് രാഷ്ട്രീയപ്പോരിന് തിരികൊളുത്തി.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്ഥിതിഗതികൾ രൂക്ഷമാണ്. സംഘർഷബാധിത മേഖലകളിൽ നിന്നും 500 ഓളം കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. എന്നാൽ സംസ്ഥാനത്ത് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നാണ് മമതയുടെ വാദം.
Also Read: തെക്കൻ കശ്മീരിൽ ആലിപ്പഴ വർഷം; ആപ്പിൾ തോട്ടങ്ങളിൽ വൻ നാശം
അതേസമയം സംസ്ഥാനത്ത് ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ആണ് മമതാ സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം ഉയർത്തി
രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമം. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് മമതയുടെ ആവശ്യം തള്ളി ഗവർണർ സി വി ആനന്ദ ബോസ് മുർഷിദാബാദിലെ ധുലിയൻ, സുതി, ജംഗീപൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. അക്രമം ബാധിച്ച പ്രദേശങ്ങളിൽ ബിഎസ്എഫ് ക്യാമ്പ് വേണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചതായും ഗവർണർ പറഞ്ഞു.
ഗവർണറുടെ സന്ദർശനത്തെ തുടർന്നുണ്ടായ തിക്കും തിരക്കിലും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിനിടെ ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളും മുർഷിദാബാദിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അതേസമയം സംസ്ഥാനത്ത് അക്രമികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നത് ബിഎസ്എഫും കേന്ദ്രസർക്കാരും ആണെന്ന് മമതയും ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here