
മുർഷിദാബാദിൽ ആക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ഗവർണറെ അനുവദിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാളെ മുർഷിദാബാദ് സന്ദർശിക്കുമെന്ന് ഗവർണർ ആനന്ദ ബോസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം .
അക്രമത്തെ പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും ഇരകൾക്ക് സംസ്ഥാന സർക്കാർ വീടുവച്ച് നൽകുമെന്നും മമത പറഞ്ഞു . ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.
ബംഗാളിൽ അക്രമികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഗൂഢാലോചന നടത്തുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.
ALSO READ : വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുത്; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
അതെ സമയം വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു . നിലവില്‍ വഖഫായ സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നു. വഖഫ് നിയമത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴ് ദിവസം സമയവും സുപ്രീം കോടതി അനുവദിച്ചു. വഖഫ് ബോര്‍ഡുകളും രണ്ടാഴ്ചക്കകം മറുപടി നല്‍കണം. ഹര്‍ജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അഞ്ച് ഹര്‍ജികളില്‍ മാത്രമാണ് വിശദമായ വാദം കേള്‍ക്കുകയെന്നും സുപ്രീം കോടതി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here