
വെള്ളി ആഭരണത്തിന്റെ പേരിൽ അമ്മയുടെ ശവസംസ്കാരം തടസ്സപ്പെടുത്തി മകൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജയ്പൂർ റൂറലിലെ വിരാട്നഗർ മേഖലയിലാണ് സംഭവം നടന്നത്. മെയ് 3 ന് ഛീതർ റീഗർ (80) അന്തരിച്ചു. അവരുടെ മൃതദേഹം മക്കളും ബന്ധുക്കളും ചേർന്ന് അന്ത്യകർമങ്ങൾക്കായി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അതിനിടെയിലാണ് തർക്കമുണ്ടായത്.
മരിച്ചവരെ ചിതയിൽ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിർന്നവർ അവരുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകൻ ഗിർധാരി ലാലിന് കൈമാറി, അവർ ജീവിച്ചിരിക്കുമ്പോൾ അവരെ പരിപാലിച്ചത് അദ്ദേഹമാണ്. എന്നാൽ ഇളയ മകൻ ഓംപ്രകാശ് തനിക്ക് ആ വളകൾ വേണമെന്ന് പറഞ്ഞായിരുന്നു പ്രശ്നം തുടങ്ങിയത്. വെള്ളി വളകൾ തനിക്ക് നൽകാതെ ശവസംസ്കാരം നടത്താൻ അനുവദിക്കില്ല എന്നും പറഞ്ഞ് ഇയാൾ ശവസംസ്കാര ചിതയിൽ കിടന്നു.
ALSO READ: നർത്തകിയോടൊപ്പമുള്ള വീഡിയോ വൈറൽ; യുപിയിൽ മുതിർന്ന ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ബന്ധുക്കളും ഗ്രാമവാസികളും അദ്ദേഹത്തോട് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശരീരത്തോടൊപ്പം സ്വയം തീകൊളുത്തുമെന്ന് പോലും അയാൾ ഭീഷണിപ്പെടുത്തി. ഒടുവിൽ, ആളുകൾ അദ്ദേഹത്തെ ബലമായി ചിതയ്ക്ക് മുകളിൽ നിന്ന് മാറ്റുകയായിരുന്നു. പക്ഷേ അയാൾ അതിനടുത്തായി ഇരുന്നുകൊണ്ട് പ്രതിഷേധം തുടർന്നു.
ALSO READ: മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകി സ്ത്രീകൾ; വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനം
ആഭരണങ്ങൾ അദ്ദേഹത്തിന് കൈമാറിയതിനു ശേഷമാണ് ശവസംസ്കാരം തുടരാൻ അദ്ദേഹം സമ്മതിച്ചത്. ഉച്ചയോടെ ആദ്യം തയ്യാറാക്കിയ ശവസംസ്കാരം, സംഘർഷത്തെത്തുടർന്ന് ഏകദേശം രണ്ട് മണിക്കൂർ വൈകി. വീഡിയോ പുറത്ത് വന്നതോട് കൂടി നിരവധി ആളുകളാണ് ഇയാളുടെ പ്രവർത്തിയിൽ രൂക്ഷമായി വിമർശിച്ച് കൊണ്ട് രംഗത്ത് വന്നത്. ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, ഓംപ്രകാശും സഹോദരന്മാരും തമ്മിൽ വളരെക്കാലമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞാണ് ഇയാൾ താമസിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

