വല്ലാതെ വിയര്‍ക്കുന്നതായിരുന്നു ആദ്യ ലക്ഷണം; തിരക്കുകള്‍ക്ക് ഇടയില്‍ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല’: മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെയും സിനിമാ- സീരിയല്‍ -സറ്റയര്‍ പരിപാടികളിലൂടെയും ജനപ്രീതി നേടിയ ആളാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നല്‍കും. അടുത്തിടെ മഞ്ജുവിന് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. സീരിയസ് ആയ ശസ്ത്രക്രിയ എന്നായിരുന്നു മഞ്ജു പത്രോസ് പറഞ്ഞിരുന്നത്. ഈ അവസരത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് നടി ഒരുഅഭിമുഖത്തില്‍ പറയുകുണ്ടായി. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നമ്മുടെ ശരീരം പലതരം ലക്ഷണങ്ങള്‍ കാണിച്ചു തരുമെന്നും അക്കാര്യം അപ്പോള്‍ തന്നെ മനസിലാക്കി ചികിത്സ തേടണമെന്നും മഞ്ജു പത്രോസ് പറയുന്നു.

ALSO READ: മധ്യപ്രദേശില്‍ കമല്‍നാഥിന് അഭിനന്ദന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി! ഇഞ്ചോടിഞ്ച് പോരാട്ടം

‘ഷൂട്ടിന് മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ ഞാന്‍ വിയര്‍ക്കുന്നത് ആയിരുന്നു ആദ്യ ലക്ഷണം. ഒന്നര വര്‍ഷത്തോളം ശരീരത്തിന് വല്ലാത്ത ചൂട് ആയിരുന്നു. കടുത്ത മുടികൊഴിച്ചില്‍, കിതപ്പ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ശരീരം കാണിച്ചു. പക്ഷെ തിരക്കുകള്‍ക്ക് ഇടയില്‍ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. ഈ ലക്ഷണങ്ങള്‍ അവഗണിച്ചതാണ് തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഇടയാക്കിയത്. തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ല.ഏറെ നാളത്തെ രക്തസ്രാവവും തുടര്‍ന്ന് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജും വരാന്‍ തുടങ്ങി. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്. സ്‌കാനിങ്ങില്‍ എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലാക്കി വിശദമായി ഡോക്ടര്‍ പരിശോധന നടത്തി. അതിലാണ് ഗര്‍ഭപാത്രത്തില്‍ ഫൈബ്രോയ്ഡും സിസ്റ്റും ഒത്തിരി ഉണ്ടെന്ന് കണ്ടെത്തിയത്. ചില സിസ്റ്റുകള്‍ വലുതായിരുന്നു. മരുന്ന് കഴിച്ചെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ. സര്‍ജറി ചെയ്യുമ്പോഴാണ് ഓവറിയിലും പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. ഒടുവില്‍ ഓവറി കൂടി നീക്കം ചെയ്യേണ്ടി വന്നു. കീഹോള്‍ സര്‍ജറി ആയിരുന്നു’;മഞ്ജു പത്രോസ് തുറന്നു പറഞ്ഞു.

ALSO READ: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കിതയ്ക്കുന്നു; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here