വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്ന് വൈകിട്ട് ആറ് മണിയോടെയെത്തിയ സംഘം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകര്‍ത്തു. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് സൂചന. കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വയനാട് തലപ്പുഴയിലും മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് കഴിഞ്ഞ ദിവസവുമെത്തിയത്. കമ്പമലയില്‍ കെ എഫ് ഡി സി ഓഫീസ് തകര്‍ത്ത സംഘം തന്നെയാണ് തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിലുമെത്തിയതെന്നാണ് പൊലീസ് നിഗമനം.

കമ്പമല എസ്റ്റേറ്റ് ഓഫീസില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ രണ്ട് കിലോമീറ്റര്‍ അകലെയാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയത്. തലപ്പുഴ പൊയില്‍ വെളിയത്ത് ജോണി, തൊഴാലപുത്തന്‍പുരയില്‍ സാബു എന്നിവരുടെ വീടുകളിലാണ് അഞ്ചംഗ സായുധ മാവോയ്സ്റ്റ് സംഘം എത്തിയതെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് മൂന്നുമണിക്കൂര്‍ ചിലവഴിച്ച സംഘം മൊബൈല്‍ഫോണ്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്ത ശേഷമാണ് മടങ്ങിയത്.

READ ALSO:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

ഇതോടെ കണ്ണൂര്‍ വയനാട് അതിര്‍ത്തി വനമേഖലയില്‍ പൊലീസ് പരിശോധന ശക്തമാക്കി. സായുധ സംഘം പ്രദേശത്ത് തന്നെയുണ്ടെന്ന നിഗമനത്തിലുമാണ് പൊലീസ്. വനാതിര്‍ത്തികളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും തണ്ടര്‍ബോള്‍ട്ട് പൊലീസ് സംഘങ്ങള്‍ വാഹന പരിശോധനയുള്‍പ്പെടെ നടത്തുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

READ ALSO:യുകെയിലേക്ക് ഇനി എളുപ്പത്തിൽ പോകാൻ കഴിയില്ല, ചെലവ് കൂടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News