‘സേവനമാകണം ലഹരി’; ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം പരാമർശിച്ച് കാതോലിക്കാബാവാ

പെസഹാദിനത്തിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം പരാമർശിച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. യുവജനങ്ങളും കുട്ടികളും ലഹരിയിൽ ജീവിതം ഹോമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനം ലഹരിയായി കണ്ടാൽ മാത്രമേ വിനയത്തിലൂടെ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ.

തൊടുപുഴ താലൂക്കാശുപത്രിയിൽ കഴിഞ്ഞ മൂന്ന് വർഷമായി പൊതിച്ചോറ് നൽകുകയാണ് ഡിവൈഎഫ്ഐ. അതിന് മുടക്കം വന്നാൽ സഭ പൊതിച്ചോർ നൽകാമെന്ന് ആശുപത്രി അധികാരികളെ അറിയിച്ചിരുന്നു. പക്ഷേ മുടക്കം കൂടാതെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോർ നൽകുകയാണ്. ദു:ഖിച്ചിരിക്കുന്നവർക്ക് തണലാകാൻ നമുക്ക് കഴിയണം, സേവനമാകണം ലഹരി. ക്രിസ്തുകാട്ടിയ മാതൃകയും സ്നേഹത്തിന്റേതാണ്. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം ഇത്തരത്തിലുള്ള മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നവീൻ ബാബു കേസ്; സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് സുപ്രീം കോടതിയുടെ നടപടിയെന്ന് ടി പി രാമകൃഷ്ണൻ

ലഹരി വിപത്തിനിടയിലും സാമൂഹ്യസേവനം ലഹരിയാക്കുന്ന യുവാക്കൾ മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം ഇത്തരത്തിലുള്ള മാതൃകയാണ്. സഭ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന തൊടുപുഴയിലെ ആശുപത്രിയിൽ കഴിഞ്ഞ 3 വർഷമായി ഡി.വൈ.എഫ്.ഐയാണ് ഉച്ചഭക്ഷണം നൽകുന്നത്.നിരവധി യുവജനസംഘടനകൾ ഇത്തരം സേവനങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News