
മേഘാലയയിലെ ഹണിമൂണിന് പോയ ഇന്ദോർ സ്വദേശി രാജ രഘുവംശി കൊല്ലപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും മേഘാലയ ഡയറക്ടർ ജനറൽ ഒഫ് പോലീസ് ഇദാഷിഷ നോൺഗ്രാങ് പറഞ്ഞു.
Also read: യുവ മോഡലിന്റേത് കൊലപാതകം; വിവാഹിതനായ കാമുകൻ അറസ്റ്റിൽ
കൊലപാതകത്തിന് കാരണമായി പ്രതികൾ പറയുന്നത് ഒത്തുചേരുന്നില്ല. കൊലയ്ക്ക് കാരണം മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾക്ക് ഇത്രയധികം വൈരാഗ്യം തോന്നുകയും ആ വ്യക്തിയെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്യുമെന്ന് വിശ്വാസ യോഗ്യമല്ല. ഇതൊരു ത്രികോണ പ്രണയമായി തോന്നുന്നുണ്ടെങ്കിലും, ഇതായിരിക്കും ഏക കാരണം എന്ന് നിലവിൽ അനുമാനിക്കാൻ കഴിയില്ല. കേസിൽ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്ന് ഡി ജി പി പറഞ്ഞു.
മെയ് 23-നാണ് മധുവിധു ആഘോഷിക്കുന്നതിനിടെയാണ് വ്യവസായിയായ രാജ രഘുവംശിയെ ഭാര്യ സോനത്തിന്റേയും കാമുകൻ രാജ് കുശ്‌വാഹയുടെയും പദ്ധതികളനുസരിച്ച് ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയത്. സോനം, കുശ്‌വാഹ, മൂന്ന് വാടകക്കൊലയാളികൾ എന്നിവർ ജൂൺ ഒമ്പതിന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് പിടിയിലാവുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here