മണിപ്പൂർ താഴ്‌വരയിൽ മെയ്‌ത്തീ പ്രതിഷേധം; കേന്ദ്രസർക്കാരിനെതിരെ ബിജെപി എംഎൽഎ

മണിപ്പൂരിൽ സംഘർക്ഷങ്ങൾക്ക് അയവില്ല. പലയിടങ്ങളിലും വെടിവെപ്പ് തുടരുകയാണ്. നിരവധി വീടുകൾ അഗ്നിക്കിരയാക്കി. അതേ സമയം സംഘർഷബാധിത മേഖലകളിൽനിന്ന് അർധസൈനിക വിഭാഗത്തെ പിൻവലിക്കണമെനന്ന് ആവശ്യപെട്ട് മെയ്തേയ് വിഭാഗത്തിലെസ്ത്രീകൾ രംഗത്തെത്തി.മെയ്തേയി വിഭാഗത്തിനെതിരെ ഏകപക്ഷീയമായാണ് അസം റൈഫിൾസ് പെരുമാറുന്നു എന്നാണ് സ്ത്രീകളുടെ ആരോപണം. ബിഷ്ണുപുർ, ചുരാചാന്ദ്പുർ ജില്ലകളിലേക്കുള്ള റോഡുകൾ ഉപരോധിച്ചു സ്ത്രീകൾ പ്രതിഷേധിച്ചു.

കേന്ദ്രസേനയായ അസം റൈഫിൾസിനെതിരായി മണിപ്പൂർ താഴ്‌വരയിൽ കടുത്ത പ്രതിഷേധമുയർത്തി മെയ്‌ത്തീ വിഭാഗം. മെയ്‌ത്തീ വനിതകളുടെ സംഘടനയായ മെയ്‌രാ പെയ്‌ബികൾ താഴ്‌വരയിൽ പലയിടത്തും തിങ്കളാഴ്‌ച പ്രതിഷേധ യോഗങ്ങളും റാലികളും സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ചിദാനന്ദ സിങ്ങും അസം റൈഫിൾസിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും ആഞ്ഞടിച്ചു.

also read; ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും

ബിജെപിയേക്കാൾ തനിക്കിപ്പോൾ വലുത്‌ വംശവും ജനങ്ങളും സംസ്ഥാനവുമാണെന്നും ചിദാനന്ദ സിങ്‌ പറഞ്ഞു. പക്ഷപാതപരമായി പെരുമാറുന്ന അസം റൈഫിൾസിനെ മണിപ്പൂരിൽനിന്ന്‌ പിൻവലിക്കണമെന്ന്‌ മെയ്‌രാ പെയ്‌ബികൾ ആവശ്യപ്പെട്ടു. മണിപ്പൂരിൽ രണ്ട്‌ സ്‌ത്രീകളെ നഗ്‌നരായി നടത്തിയപ്പോൾ പ്രതികരിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണ്‌ മെയ്‌ത്തീ സ്‌ത്രീകൾക്കെതിരെ അസം റൈഫിൾസ്‌ നടത്തുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുന്നതെന്നും മെയ്‌രാ പെയ്‌ബികൾ ആരാഞ്ഞു.

അതേസമയം കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടസംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച ചെയ്യുന്നതിന്‌ കുക്കി വിഭാഗം പ്രതിനിധികൾ ചൊവ്വാഴ്‌ച ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കാണും. കുക്കി സംഘടനയായ തദ്ദേശീയ ഗോത്രനേതൃത്വ വേദി (ഐടിഎൽഎഫ്‌) പ്രതിനിധികൾ അമിത്‌ ഷായെ കാണാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്‌.

also read; ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News