
ജയ്പൂര്‍ വേദിയായ ഐ പി എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 218 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആണ് ഈ സ്‌കോര്‍ മുംബൈ എടുത്തത്. രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും അര്‍ധ സെഞ്ചുറി നേടി.
ഓപണിങ് കൂട്ടുകെട്ടില്‍ 116 റണ്‍സ് ആണ് ഇരുവരും എടുത്തത്. റിക്കല്‍ട്ടണ്‍ 38 ബോളില്‍ 61 റണ്‍സെടുത്തു. രോഹിത് ശര്‍മയാകട്ടെ 36 ബോളില്‍ 53 റണ്‍സും എടുത്തു. തുടര്‍ന്നുവന്ന സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും കൂറ്റനടികളാണ് കാഴ്ചവച്ചത്. ഇരുവരും 23 ബോളില്‍ 48 വീതം റണ്‍സെടുത്തു.
Read Also: സീസണിൽ നിന്ന് ‘റൂൾഡ് ഔട്ട്’ ആയി വിഘ്‌നേഷ് പുത്തൂർ; കാരണം പരുക്ക്: പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ
ഒമ്പത് ഫോറുകളാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് ഒഴുകിയത്. പാണ്ഡ്യ ആറ് ഫോറുകളും റിക്കല്‍ട്ടണ്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും പറത്തി. സൂര്യകുമാര്‍ മൂന്ന് സിക്‌സറുകള്‍ തൊടുത്തുവിട്ടു. ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനിനായി സഞ്ജു സാംസൺ ഇന്നും ഇറങ്ങിയില്ല. റിയാൻ പരാഗിനും മഹീഷ് തീക്ഷണക്കുമാണ് വിക്കറ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here