കരതൊട്ട് മിഗ്‌ജോം: ആന്ധ്രയിൽ അതീവ ജാഗ്രത; ചെന്നൈയിൽ മരണം 8 ആയി

തീവ്രചുഴലിക്കാറ്റ് മിഗ്‌ജോം ആന്ധ്രതീരം തൊട്ടു. ചെന്നൈയിൽ ചുഴലിക്കാറ്റിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 8 ആയി. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് വൻ നാശനഷ്ടങ്ങൾ വിതച്ചാണ് ചെന്നൈയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കടന്നത്. മിഗ്‌ജോം ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ വിശാഖപട്ടണം, തിരുപ്പതി വിമാനത്താവളങ്ങൾ അടച്ചു.

ALSO READ: കേന്ദ്രത്തിന് കേരളത്തിനോട് വിവേചനം; ബിജെപി ഇതര സര്‍ക്കാരുകളോട് കടുത്ത അവഗണന: ടി എന്‍ പ്രതാപന്‍ എംപി

ആന്ധ്രയിൽ 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശത്തുനിന്നും 10,000 പേരെ മാറ്റി താമസിപ്പിച്ചു. ബപട്ളയിൽ അതീവ ജാഗ്രത നിർദേശം. ചെന്നൈ ഉൾപ്പടെ 4 ജില്ലയിൽ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെങ്കൽപ്പേട്ട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ആരുടേയും കൈപ്പിടിയിലൊതുക്കാൻ കഴിയുന്നവരല്ല ജനങ്ങൾ: മുഖ്യമന്ത്രി

അതേസമയം 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ 12 അടിയിലേറെ ഉയരത്തിലാണ് തിരമാലകള്‍ ഉയർന്നിരുന്നത്. ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് കടന്നതോടെ ചെന്നൈയിലെ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News