170 ഇറാനിയൻ പെൺകുട്ടികളുടെ ജീവനെടുത്ത കൂട്ടക്കൊല; ലോകം മറക്കാത്ത ഫെബ്രുവരി 28

Minab school missile attack

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധം രണ്ടാഴ്ച പിന്നിടുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊടുമ്പിരി കൊള്ളുമ്പോൾ ലോകമെമ്പാടും ആശങ്കയിലാണ്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇറാന്റെ നിരവധി ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേലും യുഎസും ആക്രമണം നടത്തി. അക്കൂട്ടത്തിൽ ലോകമനസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒന്നായിരുന്നു ഫെബ്രുവരി 28 ന് തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിൽ നടന്ന ആക്രമണം.

സ്കൂളിന്റെ മുകളിലേക്ക് പതിച്ച മിസൈൽ 170 ലധികം പേരുടെ ജീവനെടുത്തു. സംഘർഷത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊല. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥിനികളാണ്.

ALSO READ: ‘എവ്‍രി നൈറ്റ് ഇൻ മൈ ഡ്രീംസ്…’ ടൈറ്റാനിക് പോസിൽ എപ്സറ്റീനും ട്രംപും; ചർച്ചയായി വാഷിങ്ടണിലെ പ്രതിഷേധ ശിൽപ്പം

മിനാബ് നഗരത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഒരു ബേസിനടുത്തായിരുന്നു ഷജാരെ തയ്യിബെ എന്ന ആ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ 10:45 ന് ക്ലാസ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു മിസൈൽ കെട്ടിടത്തിൽ പതിച്ചത്. സ്ഫോടനത്തിൽ രണ്ട് നില കെട്ടിടം തകർന്നു, മേൽക്കൂര അകത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മേൽ വീണു.

ഇറാനിലെ തന്ത്രപ്രധാനമായ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതും നിരവധി ഐആർജിസി നാവിക സൗകര്യങ്ങൾ ഉള്ളതുമായ പ്രദേശം. ആക്രമണത്തിന് പിന്നിൽ യുഎസ്-ഇസ്രായേൽ സഖ്യമാണെന്ന് ഇറാൻ ആരോപിച്ചെങ്കിലും, ഇരു രാജ്യങ്ങളും ഉത്തരവാദിത്തം നിഷേധിച്ചു, പക്ഷേ തെളിവുകളെല്ലാം വിരൽചൂണ്ടിയത് ട്രംപിലേക്കും നെതന്യാഹുവിലേക്കും തന്നെ.

ALSO READ: ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? വാർത്തകള്‍ക്ക് പിന്നിലെ വസ്തുതയെന്ത്…

മിനാബിലും ഹോർമോസ്ഗാന്റെ മറ്റ് ഭാഗങ്ങളിലും യുഎസ്, ഇസ്രായേലി വ്യോമാക്രമണങ്ങൾ അന്ന് രാവിലെ ആരംഭിച്ചിരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുഎസ് മിസൈലാകാം സ്കൂളിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഐആർജിസിയുടെ നാവികസേന ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ അതേ ബ്ലോക്കിലാണ് സ്കൂളും സ്ഥിതി ചെയ്യുന്നത്.

ഐആർജിസി നാവികസേനയുടെ മെഡിക്കൽ കമാൻഡിന്റെ മേൽനോട്ടത്തിലുള്ള ഷാഹിദ് അബ്സലാൻ ക്ലിനിക് സ്ഥലത്ത് നിന്ന് ഏകദേശം 238 മീറ്റർ (780 അടി) അകലെയാണ്, അതേസമയം സയ്യിദ് അൽ-ഷോഹാദ ഐആർജിസി സാംസ്കാരിക സമുച്ചയം 286 മീറ്റർ (938 അടി) അകലെയാണ്. മിനാബ് സ്കൂൾ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. എന്നിരുന്നാലും യുഎസ് തന്നെയാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ഇറാൻ പറയുന്നു. ലോകമെമ്പാടും സംഭവത്തിൽ അമേരിക്കയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News