കേരളത്തെ സാമ്പത്തികമായി അവഗണിച്ച് കേന്ദ്ര സർക്കാർ; മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നവകേരള സദസിലുയർത്തിയ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് കേന്ദ്രം കേരളത്തിന് നൽകാനുള്ള തുക പിടിച്ചുവെക്കുന്നതായിരുന്നു. അത്തരത്തിൽ പിടിച്ചുവെച്ച അനേകം ഇനങ്ങളിലൊന്നായിരുന്നു പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകാനുള്ള ഗ്രാന്റ്. കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തുകയും നവകേരള സദസിൽ ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തതോടെ നവകേരള സദസ് പാതിപിന്നിട്ടപ്പോള്‍ തന്നെ പിടിച്ചുവെച്ച തുകയുടെ പഞ്ചായത്തുകള്‍ക്കുള്ള ഒരു വിഹിതം, 252 കോടി അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇപ്പോഴിതാ, മുൻസിപ്പാലിറ്റികള്‍ക്കും കോർപറേഷനുമുള്ള ഗ്രാന്റിന്റെ ഒരു വിഹിതമായി 135.35 കോടി രൂപ അനുവദിച്ചിരിക്കുന്നു. തുക പിടിച്ചുവെച്ച നടപടി പിൻവലിക്കണമെന്ന് സെപ്റ്റംബറിൽ തന്നെ മന്ത്രിയെന്ന നിലയിൽ ഞാൻ നേരിട്ട് ഡൽഹിയിലെത്തി, ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, ഹർദീപ് സിംഗ് പുരി എന്നിവരെ കണ്ട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം നവകേരള സദസ് ആരംഭിച്ച് പാതി പിന്നിട്ട ശേഷമാണ് ആദ്യ വിഹിതം അനുവദിക്കുന്നത്, ഇപ്പോള്‍ രണ്ടാമത്തെ വിഹിതവും അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുന്നു. കേരളത്തിന് അർഹതപ്പെട്ടത് കേന്ദ്രസർക്കാർ നൽകുന്നില്ല എന്ന വിമർശനത്തെ പുച്ഛിച്ചവർക്കുള്ള മറുപടിയാണ് ഇത്. നവകേരള സദസ് കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ചവർക്കും ഇത് മറുപടിയാണ്. കേന്ദ്രം അർഹമായത് നിഷേധിക്കുന്നതിനെതിരെ ഭരണതലത്തിൽ സമ്മർദം ചെലുത്തുന്നതിനൊപ്പം, ജനങ്ങളെ അണിരത്തുകയും, സുപ്രീംകോടതിയെ സമീപിച്ച് നിയമപരമായ മാർഗം തേടുക കൂടി ചെയ്തപ്പോള്‍ നിലപാട് അൽപ്പമെങ്കിലും മാറ്റാൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരിക്കുന്നു.

Also Read; കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ; യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നു, ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി പി രാജീവ്

ഇതെല്ലാം പറയുമ്പോഴും അനുവദിച്ചിരിക്കുന്നത് അർഹമായതിന്റെ എത്ര നിസാരമാണെന്ന് കൂടി ഓർക്കണം. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവദിക്കേണ്ട 814 കോടി രൂപയിൽ ഇതുവരെ 387.35 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതായത് ഈ വർഷം ആദ്യം അനുവദിക്കേണ്ട തുകയുടെ പകുതിയിൽ താഴെ മാത്രമാണ് ഈ സമ്മർദമെല്ലാം ചെലുത്തിയിട്ടും മാസങ്ങള്‍ വൈകി കേന്ദ്രം അനുവദിച്ചു നൽകിയിരിക്കുന്നത്. കൂടുതൽ ശക്തവും ജനകീയവുമായ സമ്മർദവും പ്രതിഷേധവും ഉയർത്തേണ്ടതിന്റെ അനിവാര്യത കൂടിയാണ് ഈ വസ്തുത ചൂണ്ടിക്കാട്ടുന്നത്.

Also Read; ഖേല്‍ രത്ന പുരസ്‌കാരം റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News