ഡോ. എം ജി എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി പി രാജീവ്

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി പി രാജീവ്. രാജ്യത്തിന്റെ ഗവേഷണചരിത്രത്തില്‍ വെളിച്ചം നല്‍കിയ നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി ചരിത്രപഠനങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ദീര്‍ഘകാലം ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു. രാജ്യത്തിന്റെ ഗവേഷണചരിത്രത്തില്‍ വെളിച്ചം നല്‍കിയ നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ വിഭാഗത്തെ ഔന്നത്യത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഒരു വിഷയത്തില്‍ പൂര്‍ണവിരാമം ഇടുന്നതിനേക്കാള്‍ അതിനെക്കുറിച്ച് പുതിയ തലമുറയ്ക്കും വിവിധ തലത്തിലുള്ള ഗവേഷണത്തിനുള്ള വഴികള്‍ സൃഷ്ടിച്ചുനല്‍കുകയാണ് ചെയ്തത്.
ചരിത്രം അപനിര്‍മ്മിക്കപ്പെടുന്നു എന്ന് തോന്നുന്ന ഘട്ടത്തില്‍ അതിനെതിരെ പ്രതികരിക്കാന്‍ എം ജി എസ് തയ്യാറായി. തീവ്രവലതുപക്ഷം അധികാരത്തിലെത്തിയ ഘട്ടത്തില്‍ രാജ്യത്തുണ്ടായ തിക്താനുഭവങ്ങളില്‍ അദ്ദേഹം പ്രതികരിച്ചത് രൂക്ഷമായിട്ടായിരുന്നു. എം ടിക്കെതിരെ തീവ്ര വലതുപക്ഷം സംഘടിതമായ കുപ്രചരണത്തിനിറങ്ങിയപ്പോഴും എം ജി എസ് മൗനം പാലിക്കാതെ രംഗത്തിറങ്ങി.
ചരിത്രം വളച്ചൊടിക്കാനും അപനിര്‍മ്മിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഘട്ടത്തില്‍ എം ജി എസ് നാരായണന്റെ വിയോഗം കേരളത്തിനും രാജ്യത്തിനും വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഈ മരണത്തില്‍ ബന്ധുമിത്രാദികളുടെയും വേദനിക്കുന്ന മറ്റെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ആദരാഞ്ജലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News