നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനാണ് കെഎസ്ഐഡിസി ശ്രമിക്കുന്നത്: മന്ത്രി പി രാജീവ്

സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് മൂലധനസഹായം ഉൾപ്പെടെ നൽകി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനുമാണ് കെ.എസ്.ഐ.ഡി.സി ശ്രമിക്കുന്നത് എന്ന് മന്ത്രി പി രാജീവ്.കേരളത്തിൽ സ്വകാര്യവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി കടന്നുവരുന്ന വ്യവസായികൾക്ക് ആത്മവിശ്വാസം പകരുന്നതിനുമായി ആരംഭിച്ചതാണ് കെഎസ്ഐഡിസി എന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കെ.എസ്.ഐ.ഡി.സിക്കെതിരെ ഒരു പ്രതീതിനിർമ്മാണം സാധ്യമാക്കും വിധത്തിൽ നിരന്തരമായി വാർത്തകൾ വരുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ പോസ്റ്റ്.

ALSO READ: തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു

കെഎസ്ഐഡിസി മൂലധന നിക്ഷേപം നടത്തിയിട്ടുള്ള പല കമ്പനികളും ഇന്ന് സ്റ്റോക്ക് മാർക്കറ്റിലടക്കം ലിസ്റ്റ് ചെയ്യപ്പെടുകയും ഓഹരിവിലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കെ എസ് ഐ ഡി സി നിക്ഷേപമുള്ള 20ഓളം കമ്പനികൾ ഇന്ന് വലിയ ലാഭം കൈവരിച്ച കമ്പനികളായി മാറിക്കഴിഞ്ഞുവെന്നും ഇതിനെക്കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്തയും മന്ത്രി പങ്കുവെച്ചു.

സമാനതകളില്ലാത്ത കുതിപ്പ് നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ തുടർച്ചയായി കഥകൾ നടത്തി നാടിൻ്റെ മുന്നേറ്റത്തിന് തുരങ്കം വെക്കാൻ കൂടിയാണ് കേരളവിരുദ്ധ മുന്നണി ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ALSO READ: ആലപ്പുഴയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവും മരിച്ചു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കെ.എസ്.ഐ.ഡി.സിക്കെതിരെ ഒരു പ്രതീതിനിർമ്മാണം സാധ്യമാക്കും വിധത്തിൽ നിരന്തരമായി വാർത്തകൾ വരുന്നത് നാം കാണുകയാണല്ലോ. എന്നാൽ യഥാർത്ഥത്തിൽ കെ.എസ്.ഐ.ഡി.സി എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. കേരളത്തിൽ സ്വകാര്യവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി കടന്നുവരുന്ന വ്യവസായികൾക്ക് ആത്മവിശ്വാസം പകരുന്നതിനുമായി ആരംഭിച്ച കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിരവധിയായിട്ടുള്ള കമ്പനികളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇങ്ങനെ നടത്തുന്ന നിക്ഷേപം സംസ്ഥാന സർക്കാർ സംരംഭകർക്കൊപ്പമുണ്ട് എന്ന വിശ്വാസം ജനിപ്പിക്കുകയും കേരളത്തിലേക്ക് കൂടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി മൂലധന നിക്ഷേപം നടത്തിയിട്ടുള്ള പല കമ്പനികളും ഇന്ന് സ്റ്റോക്ക് മാർക്കറ്റിലടക്കം ലിസ്റ്റ് ചെയ്യപ്പെടുകയും ഓഹരിവിലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ബിപിസിഎൽ, അപ്പോളോ ടയേഴ്സ്, ജിയോജിത്ത് ഫിനാൻഷ്യൻ സെർവീസസ്, നീറ്റ ജെലാറ്റിൻ, യുറേക്ക ഫോബ്സ് തുടങ്ങി കെ എസ് ഐ ഡി സി നിക്ഷേപമുള്ള 20ഓളം കമ്പനികൾ ഇന്ന് വലിയ ലാഭം കൈവരിച്ച കമ്പനികളായി മാറിക്കഴിഞ്ഞു. ഇതിനെക്കുറിച്ച് ഇന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു.
ഇപ്പോഴും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് മൂലധനസഹായം ഉൾപ്പെടെ നൽകി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനുമാണ് കെ.എസ്.ഐ.ഡി.സി ശ്രമിക്കുന്നത്. സമാനതകളില്ലാത്ത കുതിപ്പ് വ്യവസായമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ തുടർച്ചയായി കഥകൾ മെനഞ്ഞുകൊണ്ട് നാടിൻ്റെ മുന്നേറ്റത്തിന് തുരങ്കം വെക്കാൻ കൂടിയാണ് കേരളവിരുദ്ധ മുന്നണി ശ്രമിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News