അഞ്ചു പതിറ്റാണ്ടിലേറെ കാലം കഥകളി രംഗത്ത നിറസാന്നിധ്യം; കലാമണ്ഡലം നാരായണന്‍ നായര്‍ ആശാന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

അഞ്ചു പതിറ്റാണ്ടിലേറെ കാലം കഥകളി രംഗത്ത നിറസാന്നിധ്യമായിരുന്നു കഥകളി മദ്ദള ആചാര്യന്‍ കലാമണ്ഡലം നാരായണന്‍ നായരെന്ന് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്ന അദ്ദേഹം തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരിച്ചത്. ഇക്കഴിഞ്ഞ കോട്ടക്കല്‍ വിശ്വംഭര ക്ഷേത്ര ഉത്സവമായിരുന്നു അവസാന അരങ്ങ്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

സുപ്രസിദ്ധ കഥകളി മദ്ദള ആചാര്യന്‍ കലാമണ്ഡലം നാരായണന്‍ നായര്‍ ആശാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കലാമണ്ഡലം അപ്പുകുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരില്‍ ഒരാളായിരുന്നു. പത്മശ്രീ കലാമണ്ഡലം ക്യഷ്ണന്‍ നായര്‍ , പത്മ ഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മശ്രീ കലാമണ്ഡലം ഗോപീ, ഡോ സദനം ക്യഷ്ണന്‍ കുട്ടി തുടങ്ങിയ കഥകളി ലോകത്തെ പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നാരായണന്‍ നായര്‍ 5 പതിറ്റാണ്ടിലേറെ കാലം കഥകളി രംഗത്തെ നിറ സാന്നിധ്യം ആയിരുന്നു. കേരള കലാമണ്ഡലം അവാര്‍ഡും, സംഗീത നാടക അക്കാദമി അവാര്‍ഡും, നിരവധി കഥകളി ക്ലബുകളുടെ അവാര്‍ഡുകളും കരസ്ഥമാക്കിയ അദ്ദേഹം നിരവധി വിദേശരാജ്യങ്ങളില്‍ തന്റെ കലാ സപര്യ അവതരിപ്പിച്ചു. ദീര്‍ഘകാലം ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയര്‍ കലാനിലയം, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News