മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മുറിവേല്‍പ്പിച്ചു; യുപിയില്‍ സംസാര – കേള്‍വി ശക്തിയില്ലാത്ത 11കാരിയെ ബലാത്സംഗം ചെയ്തു

RAPE

ഉത്തര്‍പ്രദേശില്‍ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയലില്‍ നിന്ന് ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പതിനൊന്നുകാരിയാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ടത്. ക്രൂരമര്‍ദ്ദനത്തിനും ബലാത്സംഗത്തിനുമാണ് കുട്ടി ഇരയാക്കപ്പെട്ടത്.

Also Read : 3-ാം നിലയില്‍ നിന്ന് 2-ാം നിലയിലെ ഷീറ്റിലേക്ക് ചാടി, ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിലേക്ക്; സ്റ്റെയര്‍കെയ്‌സ് വഴി ഓടി രക്ഷപ്പെടല്‍; ലഹരി പരിശോധനക്കിടെ ഷൈനിന്റെ ചാട്ടം

സംഭവത്തില്‍ പ്രതിയായ 24കാരെ തിരിച്ചറിയുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി പെണ്‍കുട്ടിയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഉപദ്രവിക്കുകയും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മുറിവേല്‍പ്പിക്കുകയും ചെയ്തതായി ഡോക്ടര്‍ അഞ്ജു സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍പരിശോധിച്ചപ്പോഴാണ് പ്രതി ഡാന്‍ സിംഗിനെ (24)തിരിച്ചറിഞ്ഞത്.

Also Read : വിന്‍സിയുടെ ആരോപണം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോയും; പേര് പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ പരിഹാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News