
നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരും അനിശ്ചിതത്വവും തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി എം.കെ രാഘവൻ എം.പി. താൻ ഒരിടത്തും സീറ്റ് ചോദിച്ചിട്ടില്ലെന്നും എന്നാൽ തോൽക്കുന്ന സീറ്റുകൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാർട്ടി നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് രാഘവൻ വെളിപ്പെടുത്തിയത്.
പാർട്ടിയിൽ സീറ്റിനായി കടുത്ത മത്സരം നടക്കുമ്പോൾ, വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങൾ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന സൂചനയാണ് എം.പിയുടെ വാക്കുകളിൽ നിഴലിക്കുന്നത്.
കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവേ, “വ്യക്തിയല്ല പാർട്ടിയാണ് വലുത്” എന്ന് അദ്ദേഹം പറഞ്ഞത് പാർട്ടിയിലെ വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കുള്ള മറുപടിയായാണ് കാണുന്നത്. സ്ഥാനാർത്ഥി നിർണ്ണയം ഹൈക്കമാൻഡിനെ ഏൽപ്പിച്ചുകൊണ്ട് കൈ കഴുകുന്ന നേതൃത്വത്തിന്റെ രീതിയും പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുന്നുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

