
പഹൽഗാം ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച മോക്ഡ്രിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പൂർത്തിയായി. ദില്ലിയിൽ മുൻസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്താണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. മുംബൈ, പഞ്ചാബ്, ഹരിയാന തുടങ്ങി രാജ്യത്തെ 259 മേഖലകളിലും സുരക്ഷാസേനയുടെ നേതൃത്വത്തിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചു. അപായം സൂചിപ്പിക്കുന്ന 30 സെക്കന്‍റുള്ള സൈറണുകൾ ആദ്യം മുഴങ്ങി. പിന്നാലെ സുസജ്ജമായ സുരക്ഷാ സേനകളുടെ വിന്യസം.
ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയർഫോഴ്സിന്റെയും സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തി. സ്വയംരക്ഷാ നിർദേശങ്ങളാണ് സുരക്ഷാസേന ആദ്യഘട്ടത്തിൽ നൽകിയത്. പിന്നീട് ജീവൻ രക്ഷ പ്രവർത്തനങ്ങളും സജീവമാക്കി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന ദില്ലി പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ന്യൂദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്ത് നടന്ന മോക്ഡ്രിൽ. അടിയന്തഘട്ടത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി സുരക്ഷ അംഗങ്ങൾ വിശദീകരിച്ചു.
ALSO READ; സുരക്ഷാ സൈറൺ മുഴങ്ങി; സംസ്ഥാനത്ത് മോക്ഡ്രിൽ പൂർത്തിയായി
അതീവ പ്രശ്നബാധിത മേഖലകളെ മൂന്ന് സോണുകൾ ആയി തിരിച്ചാണ് മോക്ഡ്രിൽ നടന്നത്. മുംബൈ, പൂനെ കൊൽക്കത്ത തുടങ്ങി മെട്രോ സിറ്റികളിലും പ്രതിരോധ മേഖലകളിലും, പ്രത്യേക മോക്ഡ്രിൽ നടന്നു. പഞ്ചാബ് ഹരിയാന ജമ്മുകശ്മീർ രാജസ്ഥാൻ തുടങ്ങിയ എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മോഡലുകൾ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി നടന്ന മോക്ഡ്രില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here