മോദിയുടെ അമേരിക്കൻ സന്ദർശനം: ബിബിസി ഡോക്യമെൻ്ററി പ്രദർശിപ്പിക്കാൻ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ സംഘടനകൾ. മോദി അമേരിക്ക സന്ദർശിക്കുന്നത് ജൂൺ 21 നാണ്. അതിന് മുന്നോടിയായി ജൂൺ 20ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സംഘാടകരായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Also Read; വട്ടോളി എന്ന ഔഷധസസ്യം ചർച്ചയാവുന്നു; ക്ഷേത്രത്തിൽ പൂത്തത് അപൂർവ്വസസ്യമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

മാധ്യമപ്രവർത്തകരടക്കമുള്ള പ്രമുഖരെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഡോക്യുമെന്ററി നിരോധിച്ച കാര്യവും പ്രദർശനത്തിലൂടെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സ്‌ക്രീനിംഗ് പ്രഖ്യാപിച്ചു കൊണ്ട് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറഞ്ഞു.

Also Read: “ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും”; ബിജെപി നേതാവ് വധഭീഷണി മുഴക്കിയാതായി പരാതി

2002ൽ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യയെ കുറിച്ച് ബിബിസി തയ്യാറാക്കിയ അന്വേഷണാത്മക ഡോക്യുമെന്ററിയു​ടെ രണ്ട് ഭാഗങ്ങളും ഇന്ത്യയിൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ​‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൃത്യമായി ഗവേഷണം ചെയ്താണ് ഇത് തയാറാക്കിയതെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News