
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് യുട്യൂബിൽ ആദ്യ വീഡിയോ ക്ലിപ്പ് വരുന്നത്. അതിന് ശേഷം ഇതുവരെ 20 ബില്യണിലധികം വീഡിയോകള്‍ യുട്യൂബിൽ വന്നു. ആധുനിക ജീവിതത്തിലെ പ്രധാന ഘടകമായി ഈ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോം മാറിയിട്ടുണ്ട്. പണമടച്ചുള്ള കാഴ്ചക്കാരുടെ എണ്ണത്തില്‍ യു എസ് കേബിള്‍ ടെലിവിഷനെ മറികടക്കാന്‍ ഒരുങ്ങുകയാണ് നിലവിൽ യുട്യൂബ്.
പേപാല്‍ സഹപ്രവര്‍ത്തകരായ സ്റ്റീവ് ചെന്‍, ചാഡ് ഹര്‍ലി, ജാവേദ് കരീം എന്നിവര്‍ 2005-ല്‍ ഒരു അത്താഴവിരുന്നിനിടെയാണ് യുട്യൂബ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ആ വര്‍ഷം വാലന്റൈന്‍സ് ദിനത്തിൽ YouTube.com എന്ന ഡൊമെയ്ന്‍ ആരംഭിച്ചു. ഏപ്രില്‍ 23-ന് ‘മീ അറ്റ് ദി സൂ’ എന്ന പേരില്‍ കരീം ആദ്യ വീഡിയോ പോസ്റ്റ് ചെയ്തു. സാന്‍ ഡീഗോ മൃഗശാലയിലെ ആന പ്രദര്‍ശനത്തില്‍ കരീമിനെ കാണിക്കുന്നതായിരുന്നു ആദ്യ വീഡിയോ. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പ് 348 ദശലക്ഷം വ്യൂസ് നേടി.
Read Also: ഇനി സീൻ മാറും!! റേസര്‍ 60 യും റേസര്‍ 60 അള്‍ട്രയും പുറത്തിറക്കി മോട്ടറോള
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ സങ്കല്‍പ്പിച്ചതിലും അപ്പുറത്തേക്ക് സൈറ്റ് വികസിച്ചു. ഇപ്പോള്‍ പ്രതിദിനം ശരാശരി 20 ദശലക്ഷം വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്. സംഗീത കച്ചേരി ക്ലിപ്പുകളും പോഡ്കാസ്റ്റുകളും മുതല്‍ രാഷ്ട്രീയ പരസ്യങ്ങളും ട്യൂട്ടോറിയലുകളും മറ്റും വരെ പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്യുന്നു. ഇ- മാര്‍ക്കറ്റര്‍ അനലിസ്റ്റ് റോസ് ബെനസിന്റെ അഭിപ്രായത്തില്‍, കാഴ്ചക്കാര്‍ ചെലവഴിക്കുന്ന സമയത്തിന്റെയും പരസ്യ വരുമാനത്തിന്റെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വീഡിയോ സേവനമായി യുട്യൂബ് മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here