
കേരളത്തിന്റെ ജനക്ഷേമ സർക്കാർ ഒരോ സാധരണക്കാരനും എങ്ങനെ കരുതലും കൈത്താങ്ങും ആകുന്നുവെന്നതിന്റെ നേർസാക്ഷ്യം മന്ത്രി വീണാ ജോർജ് ഇന്ന് തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്ന താലൂക്കുതല അദാലത്തിൽ വീട് എന്ന ആവശ്യവുമായി എത്തിയ അമ്മയ്ക്കും മകൾക്കും ഇനി സുരക്ഷിതമായി വീട്ടിൽ അന്തിയുറങ്ങാം.
ഫേസ്ബുക്ക് കുറുപ്പ്
പത്തനംതിട്ട ജില്ലയില്‍ നടന്ന താലൂക്കുതല അദാലത്തിലാണ് ആ അമ്മയും മകളും മുന്നിലെത്തിയത്. അവരെ കൂട്ടിക്കൊണ്ട് വന്നത് അവരുടെ വാര്‍ഡ് മെമ്പറായ ശങ്കറാണ്. ആ അമ്മയുടെ ഭര്‍ത്താവ് മരിച്ചുപോയി. ശക്തമായ കാറ്റിലും മഴയിലും അവര്‍ താമസിച്ചുകൊണ്ടിരുന്ന കാലപ്പഴക്കം ചെന്ന വീട് തകര്‍ന്നു. പിന്നീട് തൊഴുത്തിന്‍റെ മൂലയ്ക്ക് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ചാണ് ആ അമ്മയും മകളും താമസിച്ചിരുന്നത്. കെട്ടുറപ്പില്ലാത്ത അവിടെ നിന്ന് മകളേയും കൊണ്ട് സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറണമെന്നുള്ളതായിരുന്നു ആ അമ്മയുടെ ആവശ്യം.
മകളുടെ പഠനവും അവരുടെ ഭക്ഷണവും കിടപ്പുമെല്ലാം അവിടെത്തന്നെയായിരുന്നു. നിരവധി പരാതികളും അപേക്ഷകളുമായി ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും പരിഹാരം ഉണ്ടായില്ല. അമ്മയുടേയും മകളുടേയും ജീവിതത്തിന്‍റെ നിസ്സഹായതയും ദൈന്യതയും ദുരിതവും തിരിച്ചറിഞ്ഞുകൊണ്ട് ചെറിയൊരു വീട് വയ്ക്കുന്നതിനുള്ള തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തി ഫയലില്‍ കുറിച്ചു. ഇതിന്‍റയടിസ്ഥാനത്തില്‍ തുടര്‍നടപടികളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിച്ചു. ചെറുതും സുരക്ഷിതവുമായ ഒരു വീട് ഇന്ന് അവരുടെ സ്വന്തമായിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here