രാജസ്ഥാൻ്റെ കൂറ്റൻ സ്കോർ മറികടന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎൽ പതിനാറാം സീസണിൽ ഞായറാഴ്ച നടന്ന രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ടീമുകൾ. ഇന്ന് നടന്ന രണ്ട് മത്സരങ്ങളിലും നാല് ടീമുകളും 200 ന് മുകളിൽ റൺസ് സ്കോർ ചെയ്തു. രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്.

രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റ് ജയം. ടോസ് നേടിയ രാജസ്ഥാൻ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. 61 പത്തിൽ 124 റൺസ് നേടിയ യശ്വസി ജയ്സ്വാളാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 203.28 ആണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്.16 ഫോറുകളും 8 സിക്സറുകളുമാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്. അർഷാദ് ഖാൻ മൂന്നും പീയുഷ് ചൗള രണ്ടും വിക്കറ്റ് നേടി. റിലേ മെറിഡത്ത്, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റുകളും മുംബൈക്ക് വേണ്ടി വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി ലക്ഷ്യം മറികടന്നു. മുംബൈക്കായി സൂര്യകുമാർ യാദവ് അർദ്ധശതകം നേടി. 29 പന്തിൽ 55 റൺസാണ് താരം അടിച്ചുകൂട്ടിയത് ഇഷാന്ത് കിഷൻ (28), ടിം ഡേവിഡ് ( പുറത്താവാതെ 45 ), കാമറൂൺ ഗ്രീൻ (44) ,തിലക് വർമ ( പുറത്താവാതെ 29 ) എന്നിവരുടെ പ്രകടനം മുംബൈ വിജയത്തിൽ നിർണായകമായി.രവിന്ദ്രൻ അശ്വിൻ രണ്ടും ട്രൻ്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അവസാന പന്ത് വരെ ആവേശം നിറഞ്ഞതായിരുന്നു പഞ്ചാബ് കിംഗ്സ് പോരാട്ടം. മത്സരത്തിൽ 4 വിക്കറ്റിനാണ് പഞ്ചാബ് ജയിച്ച് കയറിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 200 റൺസ് നേടി. പുറത്താവാതെ 52 പന്തിൽ 92 റൺസ് നേടിയ ഡെവോണ്‍ കോണ്‍വെയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ചെന്നൈ സ്കോർ 200 കടത്തിയതിൽ നിർണ്ണായകമായത്.

201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 42 റണ്‍സെടുത്ത് പ്രഭ്സിമ്രാൻ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും പഞ്ചാബ് വിജയത്തിൽ നിർണ്ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News