
മുംബൈയിലെ ഇഡി ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ലോകസഭാംഗം സുപ്രിയ സുലെ. അഗ്നിശമന സേനയുടെ വൻ സന്നാഹം എത്തിയിട്ടും തീയണയ്ക്കാൻ 12 മണിക്കൂർ എടുത്തത് സംശയങ്ങൾക്ക് ഇടയുണ്ടെന്നും എൻ സി പി നേതാവ് ആരോപിച്ചു. അതേസമയം ഇഡി ഓഫീസിലെ തീപിടിത്തത്തിൽ ഒരു കടലാസുപോലും കത്തിനശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അവകാശപ്പെട്ടു.
മുംബൈയിലെ ബല്ലാഡ് എസ്‌റ്റേറ്റിലെ ഇഡി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഇഡി അധികൃതർ സൂചിപ്പിച്ചതിന് പിന്നാലെയാണ് എൻ സി പി നേതാവ് സുപ്രിയ സുലെയുടെ പ്രതികരണം.
വൻതട്ടിപ്പ് നടത്തി രാജ്യംവിട്ട രത്നവ്യാപാരികളായ മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുമായും രാഷ്ട്രീയനേതാക്കളായ അനിൽ ദേശ്മുഖ്, ഛഗൻ ഭൂജ്ബൽ തുടങ്ങിയവരുമായും ബന്ധപ്പെട്ട കേസ് ഫയലുകൾ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തിരക്കില്ലാത്ത ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഒരു ഫയർ ഓഡിറ്റും നടത്തിയിട്ടില്ലേ എന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവും എംപിയുമായ സുപ്രിയ സുലെ ചോദിച്ചു.
അതേസമയം, എല്ലാ കേസുകളുടെയും ബാക്ക് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ കേസന്വേഷണത്തെ ബാധിക്കില്ലെന്നും ഇഡി സൂചിപ്പിച്ചു. എന്നാൽ ഡിജിറ്റൽ തെളിവുകൾകൊണ്ടുമാത്രം എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നു. പ്രതികളെ ചോദ്യംചെയ്യലും മറ്റും വൈകിയേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇഡി ഓഫീസിലെ തീപിടിത്തത്തിൽ ഒരു കടലാസുപോലും കത്തിനശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അവകാശപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here