
നാല് വയസുകാരനെതിരെ ലൈംഗികാതിക്രം നടത്തിയ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സ്കൂളിനെതിരെ വലിയ പ്രതിഷേധവുമായി നാട്ടുകാരടക്കം രംഗത്ത് വന്നു.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടി സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടി ഈ വിവരം പറഞ്ഞത്.
ALSO READ: മധ്യപ്രദേശില്‍ വാൻ കിണറിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് ദാരുണാന്ത്യം
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതി 25കാരനായ സുജിത് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 30 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിൻ്റെ ഭാഗമായി ബസിനുള്ളിൽ ഒരു വനിതാ അറ്റൻഡർ ഉണ്ടായിരുന്നോ എന്നും അവർ പരിശോധിക്കുന്നുണ്ട്. പ്രതി സ്കൂളിൽ പ്രവേശിച്ചിരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്.
അതേസമയം ഈ സംഭവം രക്ഷിതാക്കളിലും നാട്ടുകാര്‍ക്കിടയിലും വലിയ രോഷത്തിനാണ് കാരണമായത്. തിങ്കളാഴ്ച രാവിലെ സ്കൂളിന് പുറത്ത് നാട്ടുകാരും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here