വിവാഹേതര ബന്ധം തുടരാൻ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ഹോട്ടലുടമയെയും കാമുകിയെയും കൊലപ്പെടുത്തി ദമ്പതികൾ

നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ കൊലപാതകം. മധ്യപ്രദേശിലെ ഇന്ദോറില്‍ ദമ്പതിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് ഹോട്ടല്‍ ഉടമയെയും കാമുകിയെയും. രവി താക്കൂര്‍ (42) കാമുകി സരിത താക്കൂര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവദമ്പതിമാരായ മംമ്ത, പവാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ ശര്‍മ്മ വ്യക്തമാക്കി. കൊല്ലപ്പെട്ട സരിതയുടെ വീട്ടിൽ വച്ച് രവിയേയും സരിതയെയും ദമ്പതിമാര്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങള്‍ അഴിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും പൊലീസ് പറഞ്ഞു.

Also Read; നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സംഭവം പാലക്കാട്

സരിതയാണ് മംമ്തയെ രവിയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇരുവരും സൗഹൃദത്തിലാകുകയും വിവാഹേതര ബന്ധം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. മംമ്തയുടെ ഭര്‍ത്താവ് നിതിന്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്തിരിയാന്‍ ശ്രമിച്ച മംമ്തയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധം തുടരാന്‍ രവി നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

മംമ്ത താക്കൂറിനെ സരിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും നിതിനുമായി ചേര്‍ന്ന് സരിതയെ ആദ്യം കൊലപ്പെടുത്തുകയും തുടര്‍ന്ന് വീട്ടിലേക്കെത്തിയ ഹോട്ടലുടമയെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച ഒരു വാളും കത്തിയും പോലീസ് കണ്ടെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News