മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകം : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കൂടെ താമസിച്ച യുവാവിനെ തടിക്കഷ്ണം കൊണ്ട് മര്‍ദിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും. തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാംകോട് കോളനിയില്‍ പ്രകാശിനെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 1 ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. കോന്നി പൊലീസ് 2011 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ക്ലമെന്റിന്റെ പിതാവിനോ മാതാവിനോ നല്‍കണം.

ALSO READ: മത വിദ്വേഷം; കര്‍മ്മ ന്യൂസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വയനാട് സൈബര്‍ പോലീസ്

തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്റിനെ പ്രതി മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. പ്രകാശിനും മറ്റു തൊഴിലാളികള്‍ക്കും ഒപ്പം താമസിച്ച് ടാറിംഗ് ജോലി ചെയ്തുവരികയായിരുന്നു ക്ലമെന്റ് .2011 മേയ് 6ന് പകല്‍ ഇരുവരും മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് െൈവകിട്ട് വീണ്ടും വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. നേരം വെളുക്കും മുമ്പ് പണിതരും എന്ന് പ്രകാശ് ക്ലമെന്റിനോട് പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വഴക്കിട്ടതിലെ വിരോധം കാരണം പിറ്റേന്ന് പുലര്‍ച്ചെ 4 മണിയോടെ, വീടിന്റെ സിറ്റൗട്ടില്‍ വച്ച് തടികഷ്ണം കൊണ്ട് പ്രതി ക്ലമന്റിന്റെ തലക്കടിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ ക്ലമെന്റ് മുറ്റത്ത് വീണപ്പോള്‍ വീണ്ടും തടികൊണ്ട് നെഞ്ചത്തും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയും, അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ക്ലമന്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോന്നി എസ് ഐ മാരായിരുന്ന സാം ടി സാമൂവല്‍, എസ് ന്യൂമാന്‍ എന്നിവരും തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി എ അന്റണിയും അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here