പഹൽഗാം: ‘ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി എതിർക്കണം’; കശ്മീരിലേത് കേന്ദ്ര നയങ്ങളുടെ പരാജയമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

പഹൽഗാം ഭീകരാക്രമണത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നതായും അക്രമത്തിന് നേതൃത്വം നൽകിയ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടതുണ്ടെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. കശ്മീരി ജനതയോടുള്ള തികഞ്ഞ വെല്ലുവിളിയാണ് ഈ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ്. സുരക്ഷാ വീഴ്ച പലരും ചൂണ്ടി കാണിച്ചു. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട ഒന്നല്ല. കേന്ദ്ര സർക്കാരിൻ്റെ തെറ്റായ ഇടപെടൽ എപ്പോഴെല്ലാം കശ്മീരിൽ ഉണ്ടായോ അപ്പോഴെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത ആക്രമണമാണുണ്ടായത്. രാജ്യം ഒറ്റക്കെട്ടായി തന്നെ ഇതിനെ എതിർക്കണം. രാഷ്ട്രീയമായും ഭരണപരമായും ശക്തമായ മറുപടി തന്നെ ഇതിന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 29, 30 തീയതികളിൽ സംസ്ഥാനത്ത് ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യം ഉയർത്തി സദസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാറിന്‍റെ തെറ്റായ നയങ്ങളാണ് ഈ ഒരു പശ്ചാത്തലം രൂപപ്പെടാൻ കാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി പോലുള്ള വിവിധ സംഘടനകൾക്കും ബിജെപിയുടെ പിന്തുണ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ALSO READ; ഹിന്ദു – മുസ്ലീം വര്‍ഗീയവാദികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഇരകൾ; ഒറ്റക്കെട്ടായി കശ്മീരി ജനത

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്‍റെ മകൾക്ക് നേരായ സൈബർ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. അവിടെ നടന്ന വസ്തുതകളാണ് രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞത്. മതങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കാനാണ് ചിലരുടെ നീക്കം. കേരളത്തിന്‍റെ മതനിരപേക്ഷ നിലപാടിന് അപമാനമാണ് ഇത്തരം സമീപനങ്ങൾ. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. എല്ലാവരും ഒരുമിച്ചാണ് ഭീകരർക്കെതിരെ പ്രകടനം നടത്തിയത്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് മാറി നിന്നത്. ഭീകരവാദ ശക്തികൾക്കെതിരായി ഒറ്റമനസ്സോടെ നിൽക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

കേരളത്തിലും ഇടതുപക്ഷത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകും. കാശ്മീർ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ പ്രചരണം വലിയതോതിൽ നടക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ ജനങ്ങൾക്ക് സാധിക്കണം. ഭീകരവാദത്തിന് മതമില്ല. മതം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. അതിനെ എതിർത്ത് പരാജയപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

ആർഎസ്എസ് ബിജെപി സംഘപരിവാർ വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ല.ചേറ്റൂർ ശങ്കരൻ നായരെ ബിജെപിയുടെ ഭാഗമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കോൺഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റിന്റെ അനുസ്മരണം നടത്താൻ പോലും കോൺഗ്രസിന് സാധിച്ചില്ല. ചേറ്റൂരിനെ മനസ്സിലാക്കാൻ അവർക്ക് ഒരു സിനിമ വേണ്ടിവന്നു. സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാതിരുന്ന ആർഎസ്എസ് ഇത് ഉപയോഗപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ഇടതുപക്ഷത്തിന് മുന്നോട്ട് വരാൻ സാധിക്കുമെന്ന ഉറപ്പും ഗോവിന്ദൻ മാസ്റ്റർ മുന്നോട്ട് വച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പുതിയ മോഡൽ ആകും ഉണ്ടാവുക. മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായ തീരുമാനങ്ങൾ ഉണ്ടാകും. ഒരു തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലും സ്ഥാനാർത്ഥികളെക്കുറിച്ച് പാർട്ടി നേരത്തെ പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന് വലിയ വിജയപ്രതീക്ഷ തന്നെയാണുള്ളത്. പി വി അൻവർ വിഷയത്തിലും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ രണ്ട് ഭാഗമേ ഉള്ളൂ, എൽഡിഎഫും യുഡിഎഫും. ഞങ്ങൾ അൻവറിനെ പുറത്താക്കി. പിന്നെ യുഡിഎഫ് എന്നതെ മാർഗ്ഗമുള്ളൂ എന്നും ഞങ്ങളുടെ ഒരു പാർട്ടി അംഗം പോലും അൻവറിനൊപ്പം ഇല്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News