
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നെഗറ്റീവായി നല്‍കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രണ്ട് ദിവസം റാലി നടക്കുന്നതിനാലാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്ത 23ന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നെഗറ്റീവ് ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയായി പ്രതിപക്ഷം എടുക്കുന്ന നടപടി. കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും സീനിയറായ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഇപ്പോഴും നേതൃനിരയില്‍ തന്നെയാണ്. പാര്‍ട്ടിക്കകത്ത് വലതും ചെറുതുമായ വേര്‍തിരിവില്ല എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പാർട്ടിക്കകത്ത് വലതും ചെറുതുമായ വേർതിരിവില്ല എന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്സഭ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചെന്നൈയില്‍ ഇന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തെ കുറിച്ചും ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിച്ചു. കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വിപരീതമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ഗോവിന്ദമന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ ശരിയായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. കേന്ദ്രത്തിന്റെ ഈ നടപടിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here