മണിപ്പൂര്‍ വിഷയത്തില്‍ മൗനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മണിപ്പൂര്‍ വിഷയത്തില്‍ മൗനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 50 ദിവസമായി മണിപ്പൂര്‍ കത്തിയമര്‍ന്നിട്ടും സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായിട്ടില്ല. കലാപം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി ദില്ലിയിലെത്തിയ ഭരണ പ്രതിപക്ഷ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി കാണാതെ മോദി അമേരിക്കയിലേക്ക് പോയി. തുടര്‍ന്ന് പ്രതിപക്ഷ സംഘം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ കണ്ടേ മടങ്ങുമെന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു.

മണിപ്പൂരില്‍ തല്‍ക്കാലം രാഷ്ട്രപതി ഭരണം വേണ്ട മുഖ്യമന്ത്രി ബിരേന്‍ സിംഗ് തുടരട്ടെ എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതേസമയം മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്നും കുക്കി ഗോത്രവര്‍ഗക്കാരെ സൈന്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍ ഫോറം സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പിന്നാലെ കേസ് പരിഗണിക്കുന്നത് ജൂലൈ 3 ലേക്ക് മാറ്റി.

Also Read: മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍; വാദം കേള്‍ക്കാന്‍  വിസമ്മതിച്ച് കോടതി, ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി

അതെ സമയം, സംസ്ഥാനത്ത് ഭാഗികമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു സംസ്ഥാന കത്തുമ്പോള്‍ പ്രധാനമന്ത്രി എങ്ങനെ വിദേശയാത്ര നടത്തുന്നുവെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം. സംഘര്‍ഷത്തില്‍ 115 ലധികം ആളുകള്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News