
രാജ്യത്തെ ഹൈവേകളിലുള്ള ടോൾ പ്ലാസകളിൽ ടോള്‍ പിരിവിനായുള്ള ഫാസ്റ്റാഗിന് പകരം സംവിധാനം മെയ് ഒന്ന് മുതൽ ഏർപ്പെടുത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഗഡ്കരിയുടെ പ്രസ്താവനയാണ് വാർത്ത പ്രചരിക്കാൻ കാരണമായത്. ഫാസ്റ്റാഗിന് പകരം ജി പി എസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം നടപ്പാക്കുമെന്നായിരുന്നു വാര്‍ത്തകൾ.
എന്നാല്‍, മെയ് ഒന്ന് മുതൽ രീതിയിൽ മാറ്റം വരുത്തും. എ എന്‍ പി ആര്‍- ഫാസ്റ്റാഗ് സംവിധാനമായിരിക്കും നടപ്പാക്കുക. ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ തുക ഈടാക്കാന്‍ സാധിക്കുന്ന രീതിയാണിത്. നിലവിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തോടെയാണ് ഫാസ്റ്റാഗ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (എ എന്‍ പി ആര്‍) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതാണിത്.
Read Also: ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ നാല് മരണം, രക്ഷപ്രവർത്തനം പുരോഗമിക്കുന്നു
ഇതിനായി ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള എ എന്‍ പി ആര്‍ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിക്കും. ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ- ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here