
കൃത്രിമ മഴ പ്രതീക്ഷിച്ച് രാജ്യ തലസ്ഥാനം. മലിനീകരണത്തോ കുതിച്ചുയര്‍ന്നതോടെയാണ് കഴിഞ്ഞദിവസം ദില്ലി സര്‍ക്കാര്‍ ക്ലൗഡ് സീഡിങ് പൂര്‍ത്തിയാക്കിയത്. ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിങ്ങനെ പ്രധാനയിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. 2, 3 ഘട്ടം ക്ലൗഡ് സീഡിങ് ഇന്ന് നടന്നേക്കും.
ക്ലൗഡ് സീഡിംഗ് നടത്തി രണ്ടു മണിക്കൂറിനകം മഴ പെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കാറ്റിന്റെ ശക്തി, താപനില മേഘങ്ങളുടെ ഉയരം എന്നിവയും മഴ പെയ്യുന്നതിന് പ്രധാന ഘടകം ആകും.
കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിലൂടെ രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം കുറയുമെന്ന് നിരീക്ഷണത്തിലാണ് ദില്ലി സര്‍ക്കാര്‍.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ആന്ധ്രാ തീരം തൊട്ടതിനെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് റിപോർട്ട് ചെയ്യുന്നത്. ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

