
ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങളാണ് നീക്കം ചെയ്തു. മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരും.
ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി. സംഘം സ്ഫോടന വസ്തുക്കൾ അടക്കം വാങ്ങിയ കടകൾ പൊലീസ് കണ്ടെത്തി. ക്വാറി ഉടമകൾ എന്ന വ്യാജേനയാണ് പ്രതികൾ അമോണിയം നൈട്രേറ്റ് വാങ്ങിയത്. അതേ സമയം തുടർച്ചയായ നാലാം ദിവസവും രാജ്യ തലസ്ഥാനത്ത് ജാഗ്രത നിർദേശം തുടരുകയാണ്.
English summary : Vehicles damaged in blast near Delhi’s Red Fort removed.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

