
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി കേന്ദ്ര സർക്കാർ ബോധപൂർവ്വം വിമാനകമ്പനികളുമായി ചേർന്ന് നടത്തിയ ആകാശ കൊള്ളയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ബോധപൂർവ്വം സൃഷ്ടിച്ച ഈ പ്രതിസന്ധിക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകൾക്ക് കോടാനുകോടി രൂപയുടെ നഷ്ടം വന്നിരിക്കുകയാണ്.
പൈലറ്റുമാരുടെ റിക്രൂട്ട്മെൻ്റ് പോലും നടത്തിയിട്ടില്ല. ഇൻഡിഗോക്ക് മാത്രം 62%മാർക്കറ്റ് ഷെയർ ഉണ്ട്. ഇത് കേന്ദ്രസർക്കാർ ഇവിടെ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ദ്വന്ദാധിപത്യമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സംയുക്ത പാർലമെൻ്ററി സമതി അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
ടാറ്റ ബിജെപിക്ക് 752 കോടി രൂപ സംഭാവന നൽകിയതിൻ്റെ പ്രത്യുപകാരമാണ് ഇന്നത്തെ പ്രതിസന്ധി. ശക്തമായ അന്വേഷണവും നടപടിയും വേണം. അഹമ്മദാബാദ് അപകടത്തിൽ കൃത്യമായ ഉത്തരം പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

