‘മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും’; ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച് ഥാർ ഉടമ

HARIYANA DGP ABOUT THARA AND BULLET

മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് പറഞ്ഞ ഹരിയാന ഡിജിപി ഒ.പി സിങിന് വക്കീൽ നോട്ടീസ് അയച്ച് ഒരു ഥാർ വാഹന ഉടമ. ഗുരുഗ്രാമിൽ നിന്നുള്ള ഥാർ ഉടമ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിജിപി പൊതുസമക്ഷത്തിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. സാർവേ മിത്തർ എന്നയാളാണ് ഡിജിപി മാപ്പ് എഴുതി നൽകണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

നവംബർ എട്ടിന് നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ഭ്രാന്താണെന്ന് ഡിജിപി അഭിപ്രായപ്പെട്ടത്. വ്യക്തിയുടെ പെരുമാറ്റത്തെ വാഹനങ്ങളുടെ തിരഞ്ഞെടുപ്പുമായി, പ്രത്യേകിച്ച് ഥാർ എസ്‌യുവികളുമായും ബുള്ളറ്റ് മോട്ടോർസൈക്കിളുകളുമായും ബന്ധപ്പെടുത്തി അസാധാരണമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. ഗുരുഗ്രാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പോലീസിന് എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി നിർത്താൻ കഴിയില്ലെങ്കിലും, ഒരു ഥാറോ ബുള്ളറ്റോ അവഗണിക്കാൻ കഴിയില്ലെന്ന് സിംഗ് പറഞ്ഞു. ഡിജിപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.

ALSO READ: ഇതൊക്കെയെന്ത്…; ഞണ്ടിനെ പിടിക്കാൻ വെച്ച കെണിയും കയറും ഉപയോഗിച്ച് ഇരയെ തിന്നുന്ന ചെന്നായ, ഞെട്ടിച്ച് വീഡിയോ

“താർ ആണെങ്കിൽ, നമുക്ക് എങ്ങനെ അത് ഉപേക്ഷിക്കാൻ കഴിയും? അല്ലെങ്കിൽ ബുള്ളറ്റ് മോട്ടോർസൈക്കിളാണെങ്കിൽ… എല്ലാ തെമ്മാടികളും ഇവ രണ്ടും ഉപയോഗിക്കുന്നു. വാഹനം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. താർ ഓടിക്കുന്ന ആളുകൾ റോഡിൽ സ്റ്റണ്ട് ചെയ്യുന്നു. ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ താർ ഓടിക്കുന്നതിനിടെ ഒരാളുടെ മേൽ ഇടിച്ചു. അയാൾ തന്റെ മകനെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു, കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അത് അദ്ദേഹത്തിന്റെ പേരിലാണ്, അതിനാൽ അദ്ദേഹം തെമ്മാടിയാണ്,” എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

2023 ജനുവരിയിൽ 30 ലക്ഷം മുടക്കിയാണ് താൻ ഥാർ സ്വന്തമാക്കിയതെന്ന് പരാതിക്കാരൻ പറയുന്നു. നിർമാണ ഗുണനിലവാരം, സുരക്ഷ ഫീച്ചറുകൾ, മികച്ച പ്രകടനം ഇവയെല്ലാം നോക്കിയാണ് വാഹനം വാങ്ങിയത്. എന്നാൽ ഡിജിപിയുടെ പ്രസ്താവന അപഹാസ്യവും അധിക്ഷേപം നിറഞ്ഞതുമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളാണ് ഡിജിപിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം, ദേശീയ പാതയുടെ ഗുരുഗ്രാം എക്സിറ്റിൽ ഒരു ഥാർ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അതിലെ ആറ് പേരിൽ അഞ്ച് പേർ മരിച്ചു. ഇവരെല്ലാം പബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് വന്നവരാണെന്ന് ആയിരുന്നു കണ്ടെത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News