കൊമ്പുകുഴൽ വിളികളോടെ ഗംഭീര തുടക്കം, നവകേരള സദസ് മഞ്ചേശ്വരത്ത് ആരംഭിച്ചു

നവകേരള സദസിന് മഞ്ചേശ്വരത്ത് ഗംഭീര തുടക്കം. മഞ്ചേശ്വരത്ത് പൈവളിഗയിലെ വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത് കൊമ്പുകുഴൽ വിളികളോടെയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തലപ്പാവ് അണിയിച്ച് ആണ് മഞ്ചേശ്വരത്തെ വേദി സ്വീകരണം ഏർപ്പെടുത്തിയത്.

ALSO READ: കുതിപ്പ് തുടരുന്നു; ലിയോ ഒടിടി റിലീസ് മാറ്റിവച്ചു

അതേസമയം ഭാവി വികസനത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പ്പായി കൂടിയാണ് നവകേരള സദസ്സിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി നടത്തുന്ന കൂടികാഴ്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നവകേരള നിര്‍മ്മിതിക്ക് മുതല്‍ കൂട്ടാകുമെന്നാണ് സര്‍ക്കാർ പറയുന്നത്. ഒപ്പം ഇതുവരെ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കാനും കഴിയും.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചായിരുന്നു നവകേരള നിര്‍മ്മിതി എന്ന ആശയത്തിന്റെ തുടക്കം. ജാഥ കടന്നു പോയ എല്ലാ ഇടങ്ങളിലും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി അന്ന് ജാഥാ നായകന്‍ കൂടിക്കാഴ്ച നടത്തി. അങ്ങനെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതും, നടപ്പാക്കിയതും. നവകേരള നിര്‍മ്മിതിയുടെ ഒന്നാം ഘട്ടം വിജയകരമായി പിന്നിടുമ്പോഴാണ് ഒരു ഭരണകൂടം ഒന്നാകെ നവകേരള സദസ്സുമായി ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

ALSO READ:നെതന്യാഹുവിനെ വെടിവച്ചു കൊല്ലണം, ന്യൂറംബര്‍ഗ് വിചാരണ നടത്തണം: കോണ്‍ഗ്രസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News