
നവിമുംബൈയിൽ സിഡ്‌കോ (സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷൻ) പദ്ധതിയായ എജു സിറ്റിയിൽ വിദേശ സർവകലാശാല കാംപസുകൾ തുറക്കുവാൻ ധാരണയായി. മുംബൈയിൽ നടന്ന വേവ്‌സ് സമ്മിറ്റിൽ ഇതിനായി 1500 കോടി രൂപ വീതം വകയിരുത്തി 2 ധാരണാ പത്രങ്ങളിൽ ഒപ്പു വെച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
യുകെ, ന്യൂയോർക്ക് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു സർവകലാശാലകളുടെ കാംപസ് തുറക്കാനും വെസ്റ്റേൺ ആസ്‌ട്രേലിയ സർവകലാശാലയുടെ കാംപസ് തുറക്കാനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. രാജ്യത്തെ ആദ്യ വിദേശ സർവകലാശാല കാംപസായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മൂന്ന് വിദേശ സർവകലാശാലകളുമായി ചർച്ച നടന്നു കഴിഞ്ഞുവെന്നും യുജിസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കെടുക്കുന്ന സർവകലാശാലകൾ അവരുടെ കാമ്പസുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 1,500 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫഡ്‌നാവിസ് വെളിപ്പെടുത്തി. വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് ബ്രാഞ്ച് കാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കുന്ന ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് ഈ നീക്കം സാധ്യമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here