വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

നെഹ്‌റു ട്രോഫി ജലമേളയ്ക്കായി പുന്നമടക്കായൽ ഒരുങ്ങി. വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് പോയിന്റ് വിതരണവും യൂണിഫോം വിതരണവും ബുധനാഴ്ച മുതൽ ആരംഭിച്ചിരുന്നു.

ALSO READ: അവിശ്വാസ പ്രമേയ ചര്‍ച്ച; മോദി ഇന്ന് മറുപടി പറയും

ജലമേളയുടെ ട്രോഫിയുമായുള്ള പര്യടനമാണ് വ്യാഴാഴ്ച മുഖ്യമായും നടക്കുക. ആലപ്പുഴയിൽനിന്നും ചേർത്തലയിലേക്കും തിരിച്ച് ആലപ്പുഴയിലേക്കുമാണ് ട്രോഫി പര്യടനം നടക്കുക. മുഹമ്മ വഴിയായിരിക്കും ചേർത്തലയിൽനിന് ആലപ്പുഴയിലേക്കുള്ള പര്യടനം. വള്ളംകളിയുടെ പ്രചരണാർത്ഥം ബൈക്ക് റൈഡർമാർ സംഘടിപ്പിക്കുന്ന ബൈക്ക് സ്റ്റണ്ട് പ്രകടനവും ഇന്നുണ്ടാകും. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽവെച്ച് വൈകുന്നേരം നാല് മണി മുതലാകും പ്രകടനം.

ALSO READ: ഹരിയാനയില്‍ ഇടത് നേതാക്കള്‍ ഇന്ന് സന്ദര്‍ശനം നടത്തും

ജലമേള കാണാനുള്ള ജനത്തിരക്കും ദിനംപ്രതി വർധിക്കുകയാണ്. ഓൺലൈൻ ടിക്കറ്റ് വിൽപ്പന മാത്രമായി ഇതിനോടകം 10 ലക്ഷം രൂപ കടന്നുകഴിഞ്ഞു. ഇപ്രാവശ്യത്തെ വള്ളംകളിയിൽ മുഖ്യാതിഥികളായി എത്തിയേക്കുക കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേൺ എയർ കമാൻഡ് കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ എന്നിവരായിരിക്കും എന്നാണ് വിവരം.

ALSO READ: ‘എല്ലാവർക്കും ഇങ്ങനൊരു സുഹൃത്തുണ്ടായിരുന്നെങ്കിൽ’, സിദ്ധിഖിന്റെ ഭൗതിക ശരീരത്തിന് മുൻപിൽ നിന്ന് മാറാതെ പ്രിയപ്പെട്ട ലാൽ: സോഷ്യൽ മീഡിയയിൽ ചർച്ചയായി സൗഹൃദം

ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലമേള നടക്കുക. 1952ൽ ആലപ്പുഴ സന്ദർശിച്ച പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനോടുള്ള ആധാരസൂചകമായാണ് വള്ളംകളി ആദ്യം സംഘടിപ്പിച്ചത്. അന്ന് ജനങ്ങളുടെ ആവേശം കണ്ട് അത്ഭുതപ്പെട്ടുപോയ നെഹ്‌റു ദില്ലിയിലേക്ക് തിരിച്ചെത്തിയ ശേഷം ചുണ്ടൻവെള്ളത്തിന്റെ ആകൃതിയിലുള്ള ഒരു വെള്ളിട്രോഫി സംഭാവന നൽകി. ഇതോടെയാണ് വർഷാവർഷം നടക്കുന്ന നെഹ്‌റു ട്രോഫി ജലമേളയ്ക്ക് തുടക്കമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News