സ്വർണം കവർന്ന ശേഷം മൃതദേഹം കത്തിച്ചു; അമ്മായിയെ കൊലപ്പെടുത്തി 20 -കാരൻ, കൂടുതൽ വിവരങ്ങൾ പുറത്ത്

37 -കാരിയെ അനന്തരവൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 12 -നാണ് ജസ്വന്ത് റെഡ്ഡിയെന്ന 20 വയസുകാരൻ അമ്മായി സുകന്യയെ കൊലപ്പെടുത്തിയത്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയാവും: മന്ത്രി മുഹമ്മദ് റിയാസ്

ബിടെക് കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥി ജസ്വന്ത് റെഡ്ഡി, എസ് ബിങ്പുരയ്ക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചതാണ് തന്റെ അമ്മായിയെ കൊലപ്പെടുത്തിയത്. വീട്ടുജോലിക്കാരിയായ സുകന്യ ഫെബ്രുവരി 13ന് ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് ഡി നരസിംഹ റെഡ്ഡി പൊലീസിൽ പരാതി നൽകി. ടിഒഐ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 12 ന് കെആർ പുരത്തിനടുത്തുള്ള സുകന്യയുടെ ടവർ ലൊക്കേഷനുമായി ജസ്വന്തിൽ നിന്ന് സുകന്യയ്ക്ക് ഒന്നിലധികം കോളുകൾ വന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ ആദ്യം സുകന്യയെക്കുറിച്ചുള്ള വിവരങ്ങൾ ജസ്വന്ത് നിഷേധിച്ചെങ്കിലും ടവർ ലൊക്കേഷൻ വിശദാംശങ്ങളും കോൾ റെക്കോർഡുകളും പ്രതികൂലമായതിനാൽ കുറ്റം സമ്മതിച്ചു. സുകന്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനാണ് ഫെബ്രുവരി 12ന് താൻ ബെംഗളൂരുവിൽ വന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സുകന്യയെ ജോലി സ്ഥലത്തുനിന്നും കൂട്ടിക്കൊണ്ട് പോയ ശേഷം ഒറ്റപ്പെട്ട സ്ഥലത്തു വണ്ടി നിർത്തി. ശേഷം അവരോട് തനിക്ക് കടമുണ്ടെന്നും കടം തീർക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ പണമില്ലെന്നായിരുന്നു സുകന്യയുടെ പ്രതികരണം.

Also Read; മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കുമായുള്ള ലയനം; സുപ്രധാന വിധിയെന്ന് മന്ത്രി വി എൻ വാസവൻ

സുകന്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതി 25 ഗ്രാം തൂക്കമുള്ള സ്വർണ്ണ ചെയിൻ എടുക്കുകയും എസ് ബിംഗിപുര ഗ്രാമത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഹൊസൂരിൽ നിന്ന് പെട്രോൾ വാങ്ങി തിരികെ വന്ന് മൃതദേഹത്തിൽ ഒഴിച്ച് തീകൊളുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അപകടത്തിൽപ്പെട്ട ജസ്വന്ത്, കേസ് തുടരാത്തതിന് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. താൻ അടുത്തിരുന്ന സുകന്യ തന്നെ സഹായിക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. മൃതദേഹം സംസ്കരിച്ച ശേഷം 95,000 രൂപയ്ക്ക് സ്വർണ ചെയിൻ വിറ്റ് കടം വീട്ടി, സുഹൃത്തുക്കളോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here