
മൂന്നാറിലെത്തി മടങ്ങുകയായിരുന്ന അടൂർ സ്വദേശികളായ വിനോദയാത്രാ സംഘത്തിലെ 9 വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു. ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .വൈശാഖിൻ്റെ പിതാവിൻ്റെ അനുജനും ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു യാത്ര. വൈശാഖിൻ്റെ അനുജനും കൂടെയുണ്ടായിരുന്നു. ബന്ധുക്കൾക്കൊപ്പം മൂന്നാറിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് ഉള്ളത്.
മുന്നാറിലെ ഹോം സ്‌റ്റേയിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങി വരുംവഴി എല്ലാവർക്കും അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ വൈശാഖിന് വീണ്ടും അവശത അനുഭവപ്പെട്ട് കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. പോസ്റ്മാർട്ടം റിപ്പോർട്ടിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
അതേസമയം എറണാകുളം കുമ്പളം ടോൾ പാസ്സക്ക് സമീപം വാഹനപകടം നടന്നു. നിർത്തിയിട്ട ലോറിക്കു പുറകിൽ ബസ്സിടിച്ചാണ് അപകടം സംഭവിച്ചത്. പുലർച്ചെ 3 മണിക്കാണ് അപകടം. 28 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.
മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സായിരുന്നു അപകടത്തിൽപ്പെട്ടത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here